നിലമ്പൂര്‍: നിലമ്പൂർ-ഷൊര്‍ണൂര്‍ റെയില്‍പ്പാതയില്‍ ട്രെയിനിന്റെ വേഗത വര്‍ധിപ്പിച്ചു. നിലവില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് വണ്ടികള്‍ ഓടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇത് മണിക്കൂറില്‍ 85 കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂട്ടത്തില്‍ നിലമ്പൂരില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസില്‍ ഒരു കോച്ചുകൂടി കൂട്ടുകയും ചെയ്തിട്ടുണ്ട്.
റെയില്‍വേയുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സെക്ഷനിലെ വേഗത കൂട്ടുകയും കോച്ചിന്റെ എണ്ണം വര്‍ധിപ്പിക്കുക എന്നത്. റെയില്‍വേ ജനറല്‍ മാനേജരും പ്രിന്‍സിപ്പല്‍ ചീഫ് എന്‍ജിനീയറും വന്ന ഘട്ടങ്ങളിലെല്ലാം ഈ ആവശ്യം പി.വി. അബ്ദുള്‍ വഹാബ് എംപിയുടെയും നിലമ്പൂർ-മൈസൂരു റെയില്‍വേ കര്‍മ സമിതിയുടെയും നേതൃത്വത്തില്‍ പ്രത്യേകമായി ഉന്നയിച്ചിരുന്നു. അത് അംഗീകരിച്ചതിന്റെ ഭാഗമായാണ് ഇപ്പോള്‍ പാതയിലെ വേഗത വര്‍ധിപ്പിച്ചത്.