സൂറത്തിലെ ജയം: ബിജെപിയുടെ ഒത്തുകളിക്കു തെളിവുകൾ
സൂറത്തിലെ ജയം: ബിജെപിയുടെ  ഒത്തുകളിക്കു തെളിവുകൾ
Thursday, April 25, 2024 1:19 AM IST
ന്യൂഡൽഹി: ഗുജറാത്തിലെ സൂറത്തിൽനിന്ന് ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിൽ കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് ഒന്പത് സ്ഥാനാർഥികളുമായി ബിജെപി നടത്തിയ ഒത്തുകളിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.

കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെയും ഡമ്മിയായ സുരേഷ് പാഠശാലയുടെയും നാമനിർദേശ പത്രികയിൽ പിന്തുണച്ചവരുടെ ഒപ്പുകൾ തങ്ങളുടേതല്ലെന്നു കാണിച്ച് സത്യവാങ്മൂലം അറ്റസ്റ്റ് ചെയ്തു നൽകിയ നോട്ടറി ബിജെപിയുടെ ലീഗൽ സെല്ലിലെ അഭിഭാഷകനാണ്.

പത്രികയിൽ ഒപ്പുവച്ചതും പിന്നീട് ഒപ്പ് തങ്ങളുടേതല്ലെന്ന് സാക്ഷ്യപ്പെടുത്തിയതും കോണ്‍ഗ്രസ് സ്ഥാനാർഥി കുംഭാനിയുടെ ഭാര്യാസഹോദരനും മരുമകനും അടക്കം വളരെ അടുത്ത ബന്ധുക്കളും ബിസിനസ് പങ്കാളിയുമാണെന്നതും കള്ളക്കളി വ്യക്തമാക്കുന്നു.

നാമനിർദേശ പത്രിക നൽകുന്നതിന് മുന്പുതന്നെ ബിജെപിക്കുവേണ്ടി കോണ്‍ഗ്രസ് സ്ഥാനാർഥി ഒത്തുകളി നടത്തിയെന്നതിന്‍റെ തെളിവുകളാണ് പുറത്തുവന്നത്. ബിജെപിയുടെ സജീവ പ്രവർത്തകനായ നോട്ടറി കിരണ്‍ ഗോഘാരിയാണ് കുംഭാനിയുടെ പത്രികയിൽ പിന്തുണയ്ക്കുന്നവരുടെ ഒപ്പുകൾ തങ്ങളുടേതല്ലെന്നു കാണിച്ച് സത്യവാങ്മൂലം അറ്റസ്റ്റ്‌ ചെയ്തു നൽകിയത്.
സാധാരണ ഫീസായ 500 രൂപയ്ക്കു പകരം 2,500 രൂപ ഇതിനായി ഫീസ് വാങ്ങിയിരുന്നുവെന്നും പ്രഫഷണൽ ജോലി എന്ന നിലയിലാണു സഹായിച്ചതെന്നും കിരണ്‍ വിശദീകരിച്ചു.

കുംഭാനിയുടെ പത്രികയിൽ ഒപ്പുവച്ചത് അദ്ദേഹത്തിന്‍റെ ഭാര്യാസഹോദരൻ ജഗദീഷ് സവാലിയ, സഹോദരപുത്രനായ ധ്രുവിൻ ധമേലിയ, ബിസിനസ് പങ്കാളി രമേശ് പോൾറ എന്നിവരായിരുന്നു. ഇവർതന്നെയാണു പിന്നീട് പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്നു കാണിച്ച് ബിജെപിക്കാരനായ നോട്ടറിയെക്കൊണ്ട് രേഖാമൂലം സത്യവാങ്മൂലം നൽകിയതെന്നതും യാദൃച്ഛികമല്ല. കുംഭാനിയുടെ ഡമ്മി സ്ഥാനാർഥി പാഠശാലയുടെ പത്രികയിൽ ഒപ്പുവച്ച ഭോട്ടിക് കോലാഡിയയും ഒപ്പ് തന്‍റേതല്ലെന്നു കാണിച്ച് ഇതേ നോട്ടറിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്താണു സത്യവാങ്മൂലം നൽകിയത്.


കുംഭാനിയും ഡമ്മി പാഠശാലയും പത്രിക നൽകിയതിനു പിന്നാലെതന്നെ പത്രികയിൽ പിന്തുണച്ച് ഒപ്പുവച്ചിരിക്കുന്ന നാലുപേരുടെയും ഒപ്പുകൾ വ്യാജമാണെന്നും പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർഥിയുടെ ഏജന്‍റ് ദിനേഷ് ജോധാനി പരാതി നൽകിയതും മുൻകൂട്ടി തയാറാക്കിയ അട്ടിമറി പദ്ധതിയുടെ ഭാഗമായിരുന്നുവെന്നു വ്യക്തം.

സൂറത്ത് കളക്‌ടറും ജില്ലാ വരണാധികാരിയുമായ സൗരഭ് പാർഗിയുടെ മുന്നിൽ കുംഭാനിയും പാഠശാലയും ഉള്ളപ്പോൾ തന്നെയാണ് ഒപ്പുകൾ തങ്ങളുടേതല്ലെന്ന് കുംഭാനിയുടെ ബന്ധുക്കൾ പരസ്യമായി പറഞ്ഞതെന്നതും തമാശയായി. ഒപ്പ് വ്യാജമാണെന്നു കാണിച്ച് ഇവർ നൽകിയ സത്യവാങ്മൂലം കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ തന്നെയാണു സ്വീകരിച്ചതെന്നും കളക്‌ടർ പാർഗി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാർഥിയുടെയും ഡമ്മിയുടെയും പത്രിക തള്ളിയതിനു പിന്നാലെ മത്സരരംഗത്ത് ശേഷിച്ചിരുന്ന മറ്റ് എട്ടു സ്ഥാനാർഥികളും പത്രിക പിൻവലിച്ചതും കൃത്യമായ പദ്ധതിയുടെ ഭാഗമായിരുന്നു.

പത്രിക പിൻവലിച്ച സർദാർ വല്ലഭായി പട്ടേൽ പാർട്ടിയുടെ സ്ഥാനാർഥിയും ബിസിനസുകാരനുമായ അബ്‌ദുൾ ഹമീദ് ഖാനും ബിജെപി സംസ്ഥാന പ്രസിഡന്‍റ് സി.ആർ. പാട്ടീലും ഒരുമിച്ചുള്ള ഫോട്ടോയും ഇതിനിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബിജെപി നടത്തിയ ജനാധിപത്യ അട്ടിമറി കൂടുതൽ വ്യക്തമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.