അപരൻമാരെ തടയാൻ സാധിക്കില്ല: സുപ്രീംകോടതി
അപരൻമാരെ  തടയാൻ  സാധിക്കില്ല: സുപ്രീംകോടതി
Saturday, May 4, 2024 2:02 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽനിന്ന് അപരസ്ഥാനാർഥികളെ പിൻവലിക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി.

എതിർകക്ഷികൾ ബോധപൂർവം അപരൻമാരെ മത്സരിപ്പിക്കുകയാണെന്നും അതിനാൽ ഇത്തരക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്നുമാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് കോടതി നിരീക്ഷണം. ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സതീഷ് ചന്ദ്ര ശർമ, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

“ആരുടെയെങ്കിലും മാതാപിതാക്കൾ കുട്ടികൾക്കു പേര് നൽകുന്നത് തടയാൻ കോടതിക്കാകില്ല. രാഹുൽ ഗാന്ധി, ലാലു പ്രസാദ് യാദവ് എന്നു പേര് നൽകിയാൽ അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് എങ്ങനെ തടയും”- കോടതി ചോദിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 1961 ലെ 22 (3) പ്രകാരമുള്ള ഹർജിയാണെന്നും അപരൻമാർ മത്സരിച്ചാൽ അവരുടെ തൊഴിൽ രേഖപ്പെടുത്തണമെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ ഹർജി പരിഗണിക്കാൻ ആവശ്യമായ കാര്യങ്ങൾ ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയതിനെത്തുടർന്ന് ഹർജിക്കാരൻ ഹർജി പിൻവലിക്കുന്നതായി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.