ആറു പേരെ കടിച്ച നായയെ വെടിവച്ചുകൊന്നു
ആറു പേരെ കടിച്ച നായയെ വെടിവച്ചുകൊന്നു
Sunday, October 4, 2015 11:30 PM IST
കുറവിലങ്ങാട്: കുറവിലങ്ങാട്, കടപ്ളാമറ്റം പഞ്ചായത്ത് പ്രദേശങ്ങളില്‍ ഭീതി പരത്തിയ തെരുവുനായ ആറു പേരെ ആക്രമിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെയാണു മുണ്ടന്‍വരമ്പ് ഭാഗത്തു തെരുവു നായ അക്രമം നടത്തിയത്.

ബൈക്കിലെത്തിയ തോട്ടുവ കരോട്ടേക്കുന്നേല്‍ പോളിനെയാണ് (23) ആദ്യം നായ ആക്രമിച്ചത്. നായ ബൈക്കിനു നേരേ കുരച്ചുചാടി ആക്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞു നായയെ പിടികൂടാനായി എത്തുമ്പോഴാണു പുളിനില്‍ക്കുംതടത്തില്‍ ബാഹുലേയനു കടിയേറ്റത്. നരിവേലി ഭാഗത്തായിരുന്നു രണ്ടു സംഭവങ്ങളും. ഇതിനു പിന്നാലെ ഈഴറേട്ട് സണ്ണിയുടെ മകള്‍ ആന്‍മരിയയെയും നായ ആക്രമിച്ചു. തുടര്‍ന്ന് സംഘടിതരായെത്തിയ നാട്ടുകാര്‍ രണ്ടുകിലോമീറ്ററിലേറെ നായയെ ഓടിച്ചെങ്കിലും പിടികൂടാനായില്ല. ഒടുവില്‍ ഇലയ്ക്കാട് ഗവ. സ്കൂള്‍ പരിസരത്തുവച്ച് നായയെ വെടിവച്ച് കൊല്ലുകയായിരുന്നു.


നായയുടെ കടിയേറ്റ് കാട്ടാമ്പാക്ക് സ്വദേശിനി ഏലിയാമ്മ (48), കുറവില ങ്ങാട് സ്വദേശി അരുണ്‍ (23), കളത്തൂര്‍ സ്വദേശി മോഹനന്‍ (57), തോട്ടുവ കരോട്ടേക്കുന്നേല്‍ പോള്‍ (23) എന്നിവരും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഇന്നലെ ചികിത്സ തേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.