ജെഇഇ മെയിന്‍: ഹാഫിസ് റഹ്മാൻ ഒന്നാമത്‌
ജെഇഇ മെയിന്‍: ഹാഫിസ് റഹ്മാൻ ഒന്നാമത്‌
Friday, April 26, 2024 1:26 AM IST
കോട്ടയം: രാജ്യത്തെ വിവിധ എൻഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷയിൽ ഹാഫിസ് റഹ്മാൻ കേരളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 99.9925213 പെർസെന്‍റൈൽ സ്കോർ നേടി അഖിലേന്ത്യാ തലത്തിൽ 197ാം റാങ്കോടെയാണ് ഹാഫിസ് ഒന്നാമനായത്.

പാലാ ചാവറ സിഎംഐ പബ്ളിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്‍റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്. മലപ്പുറം ജില്ലയിൽ ഇലിക്കോട്ടിൽ ഡോ. അബ്ദുൾ റഹ്മാന്‍റെയും ഷാഹിനയുടെയും മകനാണ്.

99.9859048 പെർസെന്‍റൈൽ സ്കോറോടെ അഖിലേന്ത്യാ തലത്തിൽ 324ാം റാങ്ക് നേടിയ എസ്. ഹരികൃഷ്ണൻ, തിരുവനന്തപുരം കുടപ്പനക്കുന്ന് നന്ദനം വീട്ടിൽ ഐഎസ്ആർഒയിൽ എൻജിനിയറായ പി. സജീവിന്‍റെയും അധ്യാപികയായ ദീപയുടെയും മകനാണ്. കെഇ മാന്നാനം സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്‍റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനത്തിലാണ്.

99.99804896 പെർസെന്‍റൈൽ സ് കോറോടെ അഖിലേന്ത്യാതലത്തിൽ 447ാം റാങ്ക് കരസ്ഥമാക്കിയ സയാൻ പാഷ, കോഴിക്കോട് രാമനാട്ടുകര പാഷാസ് എക്സ്റ്റാൻഷ്യയിൽ എൻജിനിയറായ സാജിത് പാഷയുടെയും ഡോ. സെറീനായുടെയും മകനാണ്. കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്‍റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനത്തിലാണ്.

ആദ്യ 1000 റാങ്കിനുള്ളിൽ ബ്രില്ല്യന്‍റിലെ എട്ടു വിദ്യാർഥികൾ അഖിലേന്ത്യാ തലത്തിൽ ഇടംപിടിച്ചു. പി.ടി. അതുൽ- 579, പി. ദേവാനന്ദ്- 682, കെ. സിദ്ധാർഥ്- 727, എസ്. ഹരികൃഷ്ണ- 845, നെവിൻ സിബി- 876 എന്നിവർ യഥാക്രമം റാങ്കുകൾ കരസ്ഥമാക്കി. 50 വിദ്യാർഥികൾക്ക് ഫിസിക്സിനും കെമസ്ട്രിക്കും മാത്തമാറ്റിക്സിനും 100 പെർസെന്‍റൈൽ സ്കോർ നേടാൻ സാധിച്ചു.


99.9 പെർസെന്‍റൈലിനു മുകളിൽ 14 വിദ്യാർഥികളും 99 പെർസെന്‍റൈലിനു മുകളിൽ 350, 98 പെർസെന്‍റൈലിനു മുകളിൽ 710.97 പെർസെന്‍റൈൽ സ്കോറിനു മുകളിൽ 1100, 96 പെർസെന്‍റൈലിനു മുകളിൽ 1500 വിദ്യാർഥികൾ ഉൾപ്പെടെ മൂവായിരത്തിലധികം വിദ്യാർഥികൾ ബ്രില്ല്യന്‍റിലെ പരിശീലനത്തിലൂടെ വിജയം കരസ്ഥമാക്കി.

ബ്രില്ല്യന്‍റിന്‍റെ നൂതന സാങ്കേതിക വിദ്യയിലൂന്നിയ മികവാർന്ന പരിശീലനവും എൻസിആർടി പുസ്തകത്തിൽ അധിഷ്ഠിതമായ ക്ലാസുകളും ജെഇഇ മെയിന്‍റെ അതേ മാതൃകയിലുള്ള നിരവധി പരീക്ഷകളുമാണ് തങ്ങളുടെ വിജയത്തിന്‍റെ രഹസ്യമെന്ന് വിദ്യാർഥികൾ പറഞ്ഞു.

ബ്രില്ല്യന്‍റിലെ ഈ വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ സിലബസിൽ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി ട്യൂഷൻ പ്രോഗ്രാം, പത്താം ക്ലാസ് കഴിഞ്ഞവർക്കായി ബ്രിഡ്ജ് കോഴ്സ്, 11ാം ക്ലാസിൽ പഠിക്കുന്നവർക്കായി നീറ്റ്, ജെഇഇ പരിശീലനവും ട്യൂഷനും നല്കുന്ന ലോംഗ്ടേം ബാച്ചുകൾ, പ്ലസ്ടു കഴിഞ്ഞവർക്കുള്ള ഒരുവർഷത്തെ നീറ്റ്, ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് റിപ്പീറ്റർ ബാച്ചുകൾ എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

പ്ലസ്ടു മാർക്കിന്‍റെയും സ്ക്രീനിംഗ് ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിൽ 100 ശതമാനം വരെ വിവിധ സ്കോളർഷിപ്പുകൾ ക്രമീകരിച്ചിരിക്കുന്നു.

ഉന്നത വിജയത്തിലൂടെ കേരളത്തെ ഇന്ത്യയുടെ മുൻനിരയിലെത്തിച്ച ബ്രില്ല്യന്‍റിലെ കുട്ടികളെ ഡയറക്ടർമാരും അധ്യാപകരും അനുമോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.