ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
Friday, May 3, 2024 4:51 AM IST
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ സംസ്ഥാന വ്യാപകമായി ടെസ്റ്റ് തടസപ്പെടുത്തി പ്രതിഷേധം. ഇന്നലെ ടെസ്റ്റിന് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാർ പ്രതിഷേധിച്ചതോടെ സംസ്ഥാനത്താകെ പരീക്ഷ തടസപ്പെട്ടു.

ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‍റെ പരിഷ്കരണത്തിലെ പല നിർദേശങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഡ്രൈവിംഗ് സ്കൂളുകാർ പ്രതിഷേധവുമായെത്തിയത്. തിരുവനന്തപുരത്ത് മുട്ടത്തറയിൽ 60 പേർക്കു സമയം നൽകിയെങ്കിലും ആരും ടെസ്റ്റിനെത്തിയില്ല. കൊല്ലം ആശ്രാമം മൈതാനത്ത് അടക്കം സംസ്ഥാനമൊട്ടാകെ പ്രതിഷേധം മൂലം ടെസ്റ്റ് നടത്താനായില്ല. പ്രതിഷേധം വരുംദിവസങ്ങളിലും തുടരുമെന്നു ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാർ പറഞ്ഞു.

കാസർഗോഡ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിതകാലത്തേക്കു നിർത്തിവച്ചു. തലശേരി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ മോട്ടർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. കോഴിക്കോട്ട് കറുത്ത ബാഡ്ജ് അണിഞ്ഞായിരുന്നു ഉടമകളുടെ പ്രതിഷേധം. ടെസ്റ്റിന് സ്ലോട്ട് കിട്ടിയവരാരും ഇവിടെയെത്തിയില്ല. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. കൊച്ചിയിലും ആലപ്പുഴയിലും ബഹിഷ്കരണമായിരുന്നു പ്രതിഷേധമാർഗം.

കായംകുളത്ത് ടെസ്റ്റിനെത്തിയ 24 പേരെയും ഡ്രൈവിംഗ് സ്കൂൾ അധികൃതർ ഇറക്കിയില്ല. പത്തനംതിട്ടയിൽ യൂണിയനുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശനകവാടം ഉപരോധിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് 34 പേർ ബുക്ക് ചെയ്തിരുന്നെങ്കിലും ഇന്നലെ ടെസ്റ്റ് നടന്നില്ല. കറുത്ത ബാഡ്ജ് ധരിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ചു.

അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് പരിഷ്കരണത്തിൽനിന്നു പിന്നോട്ടു പോകില്ലെന്നാണു ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ നിലപാട്. ഇതിനിടെ മലപ്പുറത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട മന്ത്രിയുടെ പരാമർശവും വിവാദമായി. മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂൾ മാഫിയ സംഘങ്ങളുണ്ടെന്നും ഇവർക്ക് കൂട്ടുനിൽക്കാനായി ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നാമായിരുന്നു മന്ത്രിയുടെ ആരോപണം.

ഈ ഉദ്യോഗസ്ഥർ നേരത്തേ വൻ തോതിൽ പണം വെട്ടിച്ചിരുന്നതാ‌യും അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.

ഗ്രൗണ്ടുകളിലേക്കുള്ള പ്രവേശനം മുടക്കിയും ഉദ്യോഗസ്ഥരെ തടഞ്ഞും ഇന്നലെ രാവിലെ മുതൽ നടന്ന പ്രതിഷേധം പലയിടത്തും തർക്കങ്ങൾക്കും വാക്കേറ്റത്തിനും വഴിവച്ചു. സർക്കുലർ പിൻവലിക്കുന്നതുവരെ അനിശ്ചിതകാലത്തേക്ക് സമരം നടത്താനാണ് ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസമിതി തീരുമാനം.

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്നലെ മുതലായിരുന്നു പ്രാബല്യത്തിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കെതിരേയാണ് സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം.

പ്രതിദിനം 60 പേർക്ക് ടെസ്റ്റ് നടത്തുന്നതിനായി പുതുക്കിയ സർക്കുലർ ഇറക്കാത്തതിൽ ആർടിഒമാർക്കിടയിലും ആശയക്കുഴപ്പം തുടരുകയാണ്. പ്രതിദിനം 30 പേർക്ക് ടെസ്റ്റ് നടത്താനുള്ള സർക്കുലറാണു നിലവിലുള്ളത്.

ഈ വിവാദ സർക്കുലർ നിലനിൽക്കെ വാക്കാൽ മാത്രമാണ് ഇളവുകൾ മന്ത്രി നിർദേശിച്ചതെന്നും ഉത്തരവായി ഇറക്കിയിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഫെബ്രുവരി മാസത്തെ സർക്കുലർ നിലനിൽക്കുന്പോൾ പുതിയ ഉത്തരവ് നിയമവിരുദ്ധമാകും.

60 പേർക്ക് ടെസ്റ്റ് നടത്താനുള്ള വാക്കാൽ നിർദേശം പാലിക്കേണ്ടെന്നാണ് ഇതോടെ ഉദ്യോഗസ്ഥരുടെ തീരുമാനം. ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ല. ഡ്രൈവിംഗ് സ്കൂളുകൾ കൊണ്ടുവരുന്ന കാറുകൾക്ക് ഡാഷ് കാമറ നിർബന്ധമാക്കും. ടെസ്റ്റും കാമറയിൽ റെക്കോർഡ് ചെയ്യണം.

ലൈസൻസ് ടെസ്റ്റിന് ശേഷം ഈ കാമറയുടെ മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണമെന്നതും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നതടക്കം നിർദേശങ്ങളാണ് ഡ്രൈവിംഗ് സ്കൂളുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.