ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ല: കുഞ്ഞാലിക്കുട്ടി
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ല: കുഞ്ഞാലിക്കുട്ടി
Thursday, April 25, 2024 1:42 AM IST
പാലക്കാട്: രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ലെന്നു മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുഴുവന്‍ ന്യൂനപക്ഷത്തെയും സംരക്ഷിക്കുമെന്നു പറയുന്നവര്‍ രാജ്യത്ത് ആകെ 19 സീറ്റിലാണ് മത്സരിക്കുന്നത്.

അതില്‍ പതിനഞ്ചും കേരളത്തിലുമാണ്. ഇതിലൊക്കെ തോല്‍ക്കുകയും ചെയ്യും. കേരളത്തിനു പുറത്ത് മൂന്നോ നാലോ മത്സരിക്കുന്ന ഇടതുമുന്നണിക്ക് എങ്ങനെയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാവുകയെന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുതുനഗരത്തു നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കോണ്‍ഗ്രസ് മതേതരത്വത്തിന്‍റെ പ്രതീകമാണ്. അവര്‍ക്കുമാത്രമേ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാവൂ. രാജ്യത്തെ പ്രധാനമന്ത്രിതന്നെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കുന്നത് കോണ്‍ഗ്രസാണ്. അവരാണ് ഇതിനെതിരേ പരാതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.