കൊന്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി
Friday, April 19, 2024 12:40 AM IST
തൃശൂർ: പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി.

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണു സെൻട്രൽ സർക്കിൾ സോഷ്യൽ ഫോറസ്ട്രി കണ്‍സർവേറ്റർ അനുമതിക്കായി ശിപാർശ ചെയ്തത്. ഉടമകളുടെ സമ്മർദത്തിനു വഴങ്ങിയാണ് ആനയെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്. വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാമചന്ദ്രനെ പരിശോധിച്ചിട്ടാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. രാമചന്ദ്രൻ ഇന്നു നെയ്തലക്കാവ് ഭഗവതിയുടെ തിടന്പേറ്റും. രാവിലെ പരിശോധനയ്ക്ക് എത്തിച്ച രാമചന്ദ്രന് അവസാനനിമിഷംവരെ ഫിറ്റ്നസ് നൽകാൻ അമിക്കസ് ക്യൂറി തയാറായിരുന്നില്ല.

ആനയുടമകളുടെ ഇടപെടലിനെത്തുടർന്ന് രാത്രി നൽകാമെന്ന ഉറപ്പിൻമേൽ തിരിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. ആനയെ പരിശോധിക്കാൻ എത്തിക്കുന്നത് അറിഞ്ഞു വൻജനാവലിയും തടിച്ചുകൂടിയിരുന്നു.

ഇന്നലെ രാവിലെ മുതൽ മൃഗസംരക്ഷണവകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന രാത്രിയോടെയാണു പൂർത്തിയായത്. ആനയെ തിരിച്ചറിയാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.