പെൺകുട്ടിയോട് മോശം പെരുമാറ്റം: പ്രതിക്ക് രണ്ട് വർഷം കഠിന തടവ്
Saturday, April 20, 2024 4:19 AM IST
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ച കേസിൽ പ്രതി പറവൂർ ചെറിയപല്ലംതുരുത്ത് തൂയിത്തറ വീട്ടിൽ പ്രസാദി(44) നെ രണ്ട് വർഷം കഠിന തടവിന് പറവൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു.

10,000 രൂപ പിഴയുമൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണമെന്നും ജഡ്ജി ടി.കെ. സുരേഷ് ഉത്തരവിട്ടു.

2022 സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ സമീപിച്ച പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. പറവൂർ എസ്ഐയായിരുന്ന കെ.എഫ്. ബർട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.