ചണ്ടിയും പുല്ലും നിറഞ്ഞ് ചെങ്ങമനാട് ചിറ ഉപയോഗശൂന്യമായി
Wednesday, May 1, 2024 7:08 AM IST
നെടുമ്പാശേരി: ചണ്ടിയും പുല്ലും നിറഞ്ഞ ചെങ്ങമനാട് ചിറ ഉപയോഗശൂന്യമായി. കൊടിയ വേനലിൽ നാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും ജലസേചനത്തിനും നാട്ടുകാർ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസാണിത് .

വെള്ളം കാണാത്ത വിധം പുല്ലും ചണ്ടിയും മൂടി മൈതാനം പോലെ കിടക്കുകയാണിപ്പോൾ. ചെങ്ങമനാട് നമ്പർ 2 ലിഫ്റ്റ് ഇറിഗേഷന്‍ ഉൾപ്പെടെ ചെറിയ ജലസേചന പദ്ധതികൾ ഈ ചിറയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. നീരൊഴുക്ക് കുറവായതിനാൽ ഈ പദ്ധതികൾ നാമമാത്രമായിട്ടാണ് പ്രവർത്തിക്കുന്നത്. 25 എച്ച്പിയുടെ മോട്ടറുള്ള ചെങ്ങമനാട് നമ്പർ 2 ഇറിഗേഷൻ കൊടുംവേനലിൽ ദിവസേന രണ്ടു മണിക്കൂർ മാത്രമാണ് പ്രവർത്തിക്കുന്നത്.

പമ്പ് ഹൗസിന്‍റെ പരിസരത്ത് ചെളിയും പുല്ലും അടിഞ്ഞുകൂടുന്നതിനാൽ വെള്ളം ഒഴികിയെത്തുന്നില്ല. ഇതുമൂലം കാർഷിക മേഖല രൂക്ഷമായ വരൾച്ചയുടെ പിടിയിലാണ്. കാർഷികവിളകൾ ഉണങ്ങി തുടങ്ങി. പറമ്പുകളില്‍ ഇതിന്‍റെ കെടുതിയുണ്ട്.

ഇറിഗേഷൻ വെള്ളം വരാത്തതിനാൽ സമീപ പ്രദേശങ്ങളിലെ ജലാശയങ്ങൾ വറ്റി. കിണറുകളിലും കുളങ്ങളിലും നീരൊഴുക്ക് നിലച്ചതിനാൽ ജലസേചനം നടക്കുന്നില്ല.
പറമ്പുകളിൽ വ്യാപകമായി കൃഷിനാശം ആരംഭിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ പമ്പിംഗ് സമയം കൂട്ടണമെന്ന ആവശ്യമുയരുകയാണ്. പുത്തൻതോടിലെ ചെങ്ങമനാട് നമ്പർ വൺ ഇറിഗേഷനിൽ നിന്ന് അടിച്ചു വരുന്ന വെള്ളമാണ് തോടുവഴി ചെങ്ങമനാട് ചിറയിൽ എത്തുന്നത്.
ചിറയിൽ നിന്ന് വീണ്ടും തോടു വഴി മാങ്ങാമ്പിള്ളി ചിറയിലേക്കാണ് ഈ വെള്ളം ഒഴുകിപ്പോകുന്നത്. 500 മീറ്ററോളം ദൈർഘ്യമുള്ള ഈ തോടും പുല്ലും ചണ്ടിയും നിറഞ്ഞു കിടക്കുകയാണ്. തോടും ചിറയും ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്നതിനാൽ ഇരുപഞ്ചായത്തുകളും ഇവ നവീകരിക്കാൻ ശക്തമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ഉയരുകയാണ്.

വേനൽ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തോട്ടിലേയും ചിറയിലേയും നീരൊഴുക്ക് കൂട്ടാനും പമ്പിംഗ് സമയം വര്‍ധിപ്പിക്കാനും അധികൃതർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് കൃഷിക്കാർ മുന്നറിയിപ്പ് നൽകി.