കിഴക്കൻ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷം
Wednesday, May 1, 2024 7:08 AM IST
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പലയിടങ്ങളിലും പൈപ്പ് വെള്ളം പോലും കിട്ടാക്കനിയാണ്. രണ്ടാർ, കിഴക്കേക്കര, പിറവം, കോതമംഗലം, വാരപ്പെട്ടി മേഖലകളടക്കം പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നില്ല.

പലയിടത്തും പൈപ്പ് പൊട്ടിയത് നന്നാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പുഴകളിലടക്കം ജലലഭ്യത കുറവായതോടെ പല മേഖലകളിലും വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണവും അവതാളത്തിലായി.

കോഴിപ്പിള്ളി പുഴ വറ്റി

കോതമംഗലം: കടുത്ത വേന ലിൽ കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് ജല അഥോറിറ്റിയുടെ ശുദ്ധജല വിതരണം 30 ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയിൽ നിന്നും വെള്ളം പന്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം നഗരസഭയിലും വാരപ്പെട്ടി പഞ്ചായത്തിലും വിതരണം ചെയ്യുന്നത്. പുഴ വറ്റിയിരിക്കുന്നതിനാൽ പന്പിംഗ് മുടങ്ങുന്നതുമൂലം കുടിവെള്ളം വിതരണം ചെയ്യാനാകാത്ത പ്രതിസന്ധിയിലാണ് ജല അഥോറിറ്റി. രണ്ടു മോട്ടോറുകൾ പ്രവർത്തിപ്പിച്ച് 24 മണിക്കൂറും പന്പ് ചെയ്തിരുന്നിടത്ത് ഇപ്പോൾ എട്ടു മണിക്കൂർപോലും പന്പിംഗ് നടത്താൻ കഴിയുന്നില്ല. ആവശ്യകതയുടെ മുപ്പത് ശതമാനംവെള്ളംപോലും വിതരണം ചെയ്യുന്നില്ല. ജലനിരപ്പ് താഴുന്പോൾ, പെരിയാർവാലി കനാൽവഴി പുഴയിലേക്ക് വെള്ളം ഒഴുക്കിയിരുന്നു. ഒന്പതു ദിവസമായി പെരിയാർവാലിയിൽ നിന്ന് വെള്ളം പുഴയിലേക്ക് എത്തിയിട്ടില്ല.

ജല അഥോറിറ്റിയുടെ കുടിവെള്ള വിതരണം വെട്ടിച്ചുരുക്കിയതോടെ ഉപഭോക്താക്കൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. പാചകത്തിന് പോലും വെള്ളം ഇല്ലാത്ത അവസ്ഥയിലാണ് പല വീടുകളും. ടാങ്കർ വെള്ളം വിലകൊടുത്ത് വാങ്ങിയാണ് പലരും കഴിയുന്നത്. കോതമംഗലം ടൗണിലെ ഹോട്ടലുകളുടെ പ്രവർത്തനവും അവതാളത്തിലായി.

കടുത്ത ജലദൗർലഭ്യത്തിനിടെയും കിട്ടുന്ന വെള്ളം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. കിണറുകളിൽ ശേഖരിക്കാനും കൃഷി നനക്കാനുമെല്ലാം പൈപ്പ് വെള്ളം ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. ഇത്തരക്കാർക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. നിരവധി ദുരുപയോഗങ്ങൾ കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തുവെന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ നിഷ ഐസക് പറഞ്ഞു.