കാൽവരിയിലെ ത്യാഗസ്മരണയിൽ ഇന്നു ദുഃഖവെള്ളി
Friday, March 29, 2024 3:15 AM IST
തൊടുപുഴ: കാൽവരിയിലെ മഹാത്യാഗത്തിന്‍റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളിയാചരിക്കും. മാനവരക്ഷയ്ക്കായി കുരിശിൽ ജീവൻ അർപ്പിച്ച ക്രിസ്തുവിന്‍റെ ഉദാത്തമായ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്നു ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ നടക്കും.

നോന്പിന്‍റെയും ഉപവാസത്തിന്‍റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിന്‍റെ ചൈതന്യത്തിലേക്കു കടന്നുവന്ന വിശ്വാസ സമൂഹം ക്രൂശിതനു പിന്നാലെ പ്രാർഥനാമന്ത്രങ്ങളുമായി കുരിശിന്‍റെ വഴിയിലെ 14 സ്ഥലങ്ങളെയും ധ്യാനിച്ച് പരിഹാര പ്രദക്ഷിണം നടത്തും.

ജില്ലയിൽ എഴുകുംവയൽ, തുന്പച്ചി, കാർമൽമൗണ്ട്,നെല്ലിക്കാമല നസ്രത്ത്മൗണ്ട്, തുടങ്ങനാട് കുഞ്ഞച്ചൻകുരിശുമല തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് ആയിരങ്ങൾ കുരിശിന്‍റെ വഴിയുമായി നടന്നുനീങ്ങും. പള്ളികളിൽ ദുഃഖവെള്ളിയുടെ പ്രത്യേക തിരുക്കർമങ്ങൾ നടക്കും. പീഡാനുഭവ വായന, പരിഹാരപ്രദക്ഷിണം, സ്ലീവ ചുംബനം എന്നിവയുമുണ്ടാകും.

ടൗണ്‍ പള്ളിയിൽ രാവിലെ 6.30നു പീഡാനുഭവ തിരുക്കർമങ്ങൾ. തുടർന്നു പീഡാനുഭവ സന്ദേശം, ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരി ഗ്രോട്ടോയിലേക്ക് പരിഹാര പ്രദക്ഷിണം. മുതലക്കോടം സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ രാവിലെ 6.30നു തിരുക്കർമങ്ങൾ. 8.30നു പരിഹാരപ്രദക്ഷിണം.

കരിമണ്ണൂർ സെന്‍റ് മേരീസ് ഫൊറോനപള്ളിയിൽ രാവിലെ 6.30നു പീഡാനുഭവ തിരുക്കർമങ്ങൾ. നാലിന് സെന്‍റ് ജോസഫ് എച്ച്എസ്എസിലേക്ക് പരിഹാര പ്രദക്ഷിണം. മൂലമറ്റം സെന്‍റ് ജോർജ് ഫൊറോനപള്ളിയിൽ രാവിലെ ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ. എട്ടിന് പള്ളിയിൽ നിന്ന് അശോക കവലയിലേക്കും തിരിച്ച് പള്ളിയിലേക്കും പരിഹാര പ്രദക്ഷിണം.

മൈലക്കൊന്പ് സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ രാവിലെ 6.30നു തിരുക്കർമങ്ങൾ. തുടർന്നു പള്ളിയിൽ കുരിശിന്‍റെ വഴി. വൈകുന്നേരം 3.30നു മടക്കത്താനം കുരിശടിയിലേക്ക് പരിഹാരപ്രദക്ഷിണം.

കരിങ്കുന്നം സെന്‍റ് അഗസ്റ്റിൻസ് പള്ളിയിൽ രാവിലെ 7.30നു നെല്ലാപ്പാറ കുരിശുപള്ളിയിലേക്ക് കുരിശിന്‍റെ വഴി. 9.30നു തിരുക്കർമങ്ങൾ. മാറിക സെന്‍റ് ജോസഫ് ഫൊറോനപള്ളിയിൽ രാവിലെ ഏഴിന് തിരുക്കർമങ്ങൾ,കുരിശിന്‍റെ വഴി. വൈകുന്നേരം നാലിന് വഴിത്തല ചാപ്പലിലേക്ക് പരിഹാരപ്രദക്ഷിണം.

ജീവിതം അര്‍ഥപൂര്‍ണമാകുന്നത് ശുശ്രൂഷയിലൂടെ: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

നെടുങ്കണ്ടം: ഭൗതികതയിലല്ല ശുശ്രൂഷയിലാണ് മനുഷ്യജീവിതത്തിന്‍റെ അര്‍ഥം പൂര്‍ണമാകുന്നതെന്ന് ഇടുക്കി മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ പെസഹാ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

ഭൗതിക നേട്ടങ്ങള്‍ എത്രയുണ്ടെങ്കിലും അതെല്ലാം നൈമിഷികമാണ്. മറ്റുള്ളവര്‍ക്ക് ശുശ്രൂഷ ചെയ്യുന്നതിലാണ് ജീവിതം പൂര്‍ണമാകുന്നത്. ഇതാണ് യേശു സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്നത്. ദൈവപുത്രനായിരുന്നിട്ടും തന്‍റെ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് വിനയത്തിന്‍റെ മാതൃക യേശു ലോകത്തിനു നല്‍കി. ഇതാണ് ക്രൈസ്തവ ജീവിതത്തിന്‍റെ സാക്ഷ്യമായി മാറുന്നത്.

മാതാപിതാക്കളെ ജീവിതകാലത്ത് ശ്രദ്ധിക്കാതെ മരണത്തി നു ശേഷം ആര്‍ഭാടങ്ങള്‍ കാണിക്കുന്നത് അവരോടുള്ള അവഹേളനവും നിന്ദയുമാണ്. യേശു കാല്‍ കഴുകുക മാത്രമല്ല ചെയ്തത്, അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തു. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിലൂടെ യേശു തന്‍റെ ജനത്തിനോടൊപ്പവും അവരുടെ ആവശ്യങ്ങള്‍ക്കൊപ്പവും എപ്പോഴും ഉണ്ടെന്ന് വ്യക്തമാക്കുകയായിരുന്നെന്നും ബിഷപ് പറഞ്ഞു.

പെസഹായുടെ ഭാഗമായ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും അദ്ദേഹം കാര്‍മികത്വം വഹിച്ചു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജയിംസ് ശൗര്യാംകുഴിയില്‍, ഫാ. ജോസഫ് വള്ളിയാംതടത്തില്‍, ഫാ. അമല്‍ മണിമലകുന്നേല്‍, ഫാ. ജയ്‌സണ്‍ കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

നസ്രത്ത് മൗണ്ടിലേക്ക് കുരിശിന്‍റെ വഴി

വെള്ളിയാമറ്റം: സെന്‍റ് ജോർജ് പള്ളിയുടെ കീഴിലുള്ള നെല്ലിക്കാമല നസ്രത്ത് മൗണ്ടിലേക്ക് ഇന്നു കുരിശിന്‍റെ വഴി നടക്കും. നയനമനോഹരമായ മലങ്കര ജലാശയത്തിന്‍റെ ദൃശ്യവിരുന്നാണ് നെല്ലിക്കാമല നസ്രത്ത്മൗണ്ടിന്‍റെ പ്രത്യേകത. പള്ളിയിൽ നിന്നു നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിലെത്താം.

കുരിശിന്‍റെ വഴിയിലെ വിവിധ സ്ഥലങ്ങൾ പിന്നിട്ട് മലമുകളിലെ കുരിശുപള്ളിക്കുമുന്നിലെത്തുന്പോൾ മരുഭൂമിയിലെ ഈശോയുടെ പ്രലോഭനദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതു കാണാം.

രാവിലെ ഏഴിന് പള്ളിയിലെ തിരുക്കർമങ്ങൾക്കു ശേഷം ഒന്പതിനു ഞരളംപുഴയിൽനിന്നു നെല്ലിക്കാമല നസ്രത്ത്മൗണ്ടിലേക്ക് കുരിശിന്‍റെ വഴി ആരംഭിക്കും. പീഡാനുഭവ സന്ദേശം, നേർച്ചക്കഞ്ഞിവിതരണം എന്നിവയോടെ തിരുക്കർമങ്ങൾ സമാപിക്കുമെന്ന് വികാരി ഫാ. ജയിംസ് വെട്ടുകല്ലേൽ അറിയിച്ചു.