ഹൃദയദിനാചരണ പരിപാടികളുമായി ലൈഫ് ലൈൻ ആശുപത്രി
Saturday, September 28, 2024 2:55 AM IST
അടൂർ: ലോക ഹൃദയ ദിനാചരണത്തിന്‍റെ ഭാഗമായി ലൈഫ് ലൈൻ ആശുപത്രി വാക്കത്തോണും ഫ്ളാഷ് മോബും നടത്തി. അടൂർ ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ചു കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമാപിച്ച വാക്കത്തോൺ അടൂർ സർക്കിൾ എസ്എച്ച്ഒ ശ്യാംമുരളി ഫ്ളാഗ് ഓഫ് ചെയ്തു.

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന ഫ്ളാഷ് മോബ് അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഹൈസ്കൂൾ ജംഗ്ഷനിലും ലൈഫ് ലൈൻ ആശുപത്രി പരിസരത്തും ഫ്ളാഷ് മോബ് നടന്നു.


ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഒരുവർഷം നീണ്ടു നിൽക്കുന്ന 'നല്ല ഹൃദയം' കാമ്പെയിൻ കൊഴുവല്ലൂർ സെന്‍റ് തോമസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന സമ്മേളനത്തിൽ തുടക്കം കുറിച്ചു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഡോ. ആർ. ജോസ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു വിവിധ ബോധവത്കരണ പരിപാടികളും സൗജന്യ പരിശോധനകളുമാണ് കാന്പെയിനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.