മാറിമറിയുന്ന കോന്നിമനസിൽ ഇടം നേടാൻ
Wednesday, April 17, 2024 3:35 AM IST
കോന്നി: കോന്നിയുടെ ജനവിധി പലപ്പോഴും വ്യക്തമായ രാഷ്‌ട്രീയ കാഴ്ചപ്പാടോടെയായിരിക്കും. ഇടത്തോട്ടോ, വലത്തോട്ടോ ചായാൻ ഒരു പരിഭ്രമവും കോന്നിക്കാർക്കില്ല. പൊതുവായ രാഷ്‌ട്രീയ ചിന്താഗതിക്കു വിരുദ്ധമായിട്ടായിരിക്കും പലപ്പോഴും കോന്നിയുടെ ജനവിധി.

പഴയ കോന്നിയുടെയും 2009നുശേഷമുള്ള മണ്ഡലത്തിന്‍റെയും സാഹചര്യം ഇതാണ്. കോന്നി അസംബ്ലി മണ്ഡലത്തെ എൽഡിഎഫും യുഡിഎഫും നി‌യമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 1965 മുതൽ 2006 വരെ നിലവിലുണ്ടായിരുന്ന മണ്ഡലമല്ല 2009 മുതലുള്ളത്. കോന്നിയിൽ പുതിയ താലൂക്ക് വന്നതിനു പിന്നാലെ മണ്ഡലത്തിന്‍റെ ഭൂപടം തന്നെ മാറി.

പഴയ റാന്നിയുടെയും അടൂരിന്‍റെയും പത്തനംതിട്ടയുടെയുമൊക്കെ ഭാഗങ്ങൾ കോന്നിയിലുണ്ട്. കോന്നി, റാന്നി, അച്ചൻകോവിൽ വനം ഡിവിഷനുകൾ മണ്ഡലത്തിന്‍റെ അതിർത്തികളായുണ്ട്. വിസ്തൃതിയിൽ കേരളത്തിൽ തന്നെ മുൻപന്തിയിലുള്ള മണ്ഡലത്തിൽ രണ്ടുലക്ഷത്തിൽപരം വോട്ടർമാരുമുണ്ട്. ഗവി മുതൽ ഏനാദിമംഗലം വരെ നീളുന്നതാണ് അതിർത്തി.

ഇക്കുറി 2,00,850 വോട്ടർമാരുണ്ട്. ഇതിൽ 94,545 പുരുഷൻമാരും 1,06,304 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്. ഇവരിൽ 1224 പുരുഷൻമാരും 1237 സ്ത്രീകളും കന്നി വോട്ടർമാരായുണ്ട്.

കേന്ദ്രീയ വിദ്യാലയം തിലകക്കുറിയാക്കി എംപി

കോന്നിയിലെ കേന്ദ്രീയ വിദ്യാലയമാണ് സിറ്റിംഗ് എംപിയായ ആന്‍റോ ആന്‍റണി പ്രധാന നേട്ടമായി ഉ‍യർത്തിക്കാട്ടുന്നത്. രാജ്യത്തു തന്നെ ഏറ്റവും ആധുനികമായി നിർമിച്ച കെട്ടിടമാണ് കോന്നി കേന്ദ്രീയ വിദ്യാലയത്തിന്‍റേത്.

കോന്നിയിൽ കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്നതിലും പുതിയ കെട്ടിട നിർമാണത്തിലും എംപിയുടെ പങ്ക് പ്രചാരണത്തിൽ യുഡിഎഫും ഉയർത്തിക്കാട്ടുന്നു. അങ്കമാലിയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള ഗ്രീൻഫീൽഡ് ഹൈവേയും ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയും എംപിയുടെ നേട്ടങ്ങളായി അവതരിപ്പിക്കുന്നുണ്ട്.

കോന്നിയിലെ വിവിധ പദ്ധതികൾക്കായി കേന്ദ്രഫണ്ട് ലഭ്യമാക്കിയതുൾപ്പെടെ എംപി വിശദീകരിക്കുന്നുണ്ട്. വർഷങ്ങളേറെ കഴിഞ്ഞിട്ടും കോന്നി സർക്കാർ മെഡിക്കൽ കോളജ് പൂർണമായി പ്രവർത്തനക്ഷമമല്ലാത്തതും അടൂർ പ്രകാശിന്‍റെ കാലയളവിൽ ആരംഭിച്ച പല വികസന പദ്ധതികളെയും തല്ലിക്കെടുത്തിയതുമെല്ലാം യുഡിഎഫ് പ്രചാരണ വിഷയങ്ങളിലുണ്ട്.

വന്യമൃഗവും പട്ടയവും

വന്യമൃഗശല്യവും പട്ടയ പ്രശ്നങ്ങളുമെല്ലാം തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും മറുപടി പറയേണ്ട വിഷയമായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷവും തേക്കുതോട് ഏഴാംതല കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കല്ലാറിന്‍റെ തീരത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമെല്ലാം നിരന്തരം ശല്യക്കാരായി മാറിയ പ്രദേശങ്ങളാണ് കോന്നിയിലേത്. സ്വൈര ജീവിതം തന്നെ ബുദ്ധിമുട്ടിലായ പ്രദേശങ്ങളിൽനിന്ന് ആളുകൾ സ്വയം ഒഴിയാൻ തയാറായി നിൽക്കുന്നു.

വിവിധ പദ്ധതികളിലുൾപ്പെടുത്തി തങ്ങൾക്ക് വാസയോഗ്യമായ സ്ഥലം ലഭ്യമാക്കണമെന്ന ആശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കാട്ടുമൃഗശല്യം കാരണം കാർഷിക മേഖല തന്നെ തകർന്നടിഞ്ഞു. കുടിയേറ്റ കർഷകരുടെ പട്ടയ പ്രശ്നത്തിനും പരിഹാരമായിട്ടില്ല. കഴിഞ്ഞ യുഡിഎഫ് കാലത്ത് നൽകിയ പട്ടയങ്ങൾ സാധുവല്ലെന്നു പറഞ്ഞ് പിന്നീടുവന്ന എൽഡിഎഫ് സർക്കാർ റദ്ദാക്കി.

എന്നാൽ, എട്ടുവർഷത്തോളമായിട്ടും യഥാർഥ പട്ടയം പുനഃസ്ഥാപിച്ചു തന്നിട്ടില്ല. ജില്ലയിൽനിന്ന് നൽകിയിട്ടുള്ള ആറായിരത്തോളം പട്ടയം അപേക്ഷകൾ കേന്ദ്രസർക്കാർ പരിഗണനയിലാണ്. ഇവയിൽ ഏറിയ പങ്കും കോന്നിയിൽനിന്നുള്ളവയാണ്. പതിറ്റാണ്ടുകൾക്കു മുന്പേ മലയോരത്തു താമസമാക്കിയ കർഷകരുടെ കൃഷിയിടങ്ങൾക്കാണ് പട്ടയം തേടുന്നത്.

കോന്നിയുടെ സാധ്യതകളിലൂടെ

കോന്നിയുടെ വികസന സാധ്യതകളിലൂടെയാണ് എൽഡിഎഫ് പ്രചാരണം. കോന്നി സർക്കാർ മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയതാണ് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ധനമന്ത്രിയായിരുന്ന തോമസ് ഐസക് കോന്നി മെഡിക്കൽ കോളജിന് അനുവദിച്ച പണത്തിന്‍റെ കണക്കുകൾ കൃത്യമായി കെ.യു. ജനീഷ് കുമാർ എംഎൽഎ അവതരിപ്പിക്കുന്നുണ്ട്.

മണ്ഡലത്തിലെ റോഡുകളുടെ വികസനം അടക്കമുള്ള വിഷയങ്ങളിലും തോമസ് ഐസക്കിന്‍റെ പങ്കാളിത്തം എൽഡിഎഫ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. കോന്നിയുടെ വികസന സാധ്യതകളാണ് തോമസ് ഐസക്കിന് എടുത്തുകാട്ടാനുള്ളത്.

ടൂറിസത്തിലൂടെ കോന്നിയിൽ വികസിപ്പിക്കാവുന്ന തൊഴിൽ സാധ്യതകളിലേക്ക് ഐസക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതോടൊപ്പം ശബരിമല തീർഥാടനത്തിലും കോന്നിക്ക് തനതായ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറയുന്നു.

കേന്ദ്രസർക്കാരിന്‍റെ വിവിധ പദ്ധതികളിലൂടെ കോന്നിയെ വികസനത്തിന്‍റെ പന്ഥാവിൽ നയിക്കാമെന്ന ആശയമാണ് എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്‍റണിയുടേത്. വിവിധ കേന്ദ്ര പദ്ധതികളിലൂടെ കോന്നിയിൽ ചെലവഴിച്ച പണത്തിന്‍റെ കണക്കുകളും ബിജെപി ചൂണ്ടിക്കാട്ടുന്നു.

സ്ഥിരമായ രാഷ്‌ട്രീയപ്രേമം ഇല്ല

2009ൽ രൂപീകരിച്ച പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലേക്ക് കോന്നിയും ഉൾപ്പെട്ടു. അതിനു മുന്പ് കോന്നി അടൂർ ലോക്സഭാ മണ്ഡലത്തിന്‍റെ പരിധിയിലായിരുന്നു. മണ്ഡലപരിധിയിലെ ചിറ്റാർ, സീതത്തോട്, മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകളാകട്ടെ പഴയ ഇടുക്കി ലോക്സഭാ മണ്ഡല പരിധിയിലുമായിരുന്നു. ഇത്തരത്തിൽ കയറിയിറങ്ങിയുള്ള മണ്ഡല പാരന്പര്യവും ചരിത്രവുമൊക്കെ സ്വന്തമായുള്ളതിനാൽ സ്ഥിരമായ ഒരു രാഷ്‌ട്രീയ മേൽക്കോയ്മ കോന്നിയുടെ ചിത്രം ആർക്കും നൽകുന്നില്ല.

1996 മുതൽ 2019ലെ ഉപതെരഞ്ഞെടുപ്പ് വരെയുള്ള ഒരു ചരിത്രമാണ് ഇതിന് ഒരു അപവാദമായിട്ടുള്ളത്. കോൺഗ്രസിലെ അടൂർ പ്രകാശായിരുന്നു ഇക്കാലയളവിൽ മണ്ഡലത്തിന്‍റെ പ്രതിനിധി. 1996നു മുന്പുള്ള ചരിത്രത്തിൽ കൂടുതലും എൽഡിഎഫായിരുന്നു വിജയിച്ചത്. ലോക്സഭാ തെരഞ്ഞടുപ്പു നടക്കുന്പോൾ ഇരുമുന്നണികളെയും മാറിമാറി പിന്തുണയ്ക്കുന്ന രീതിയും കോന്നിയ്ക്കുണ്ടായിരുന്നു.

അടൂർ മണ്ഡലത്തിന്‍റെ ഭാഗമായിരിക്കുന്പോഴും കോന്നിയുടെ മനസ് വേറിട്ടതായിരുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഏറെയും കോൺഗ്രസ് സ്ഥാനാർഥികളെയാണ് കോന്നി പിന്തുണച്ചിരുന്നത്. ഇതിനൊരു മാറ്റം വന്നത് 1998ൽ കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷും സിപിഐയിലെ ചെങ്ങറ സുരേന്ദ്രനും ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിലാണ്.

സ്വന്തം നാട്ടുകാരൻ കൂടിയായ ചെങ്ങറ സുരേന്ദ്രന് കോന്നി ലീഡ് നൽകി. 1999ലും ചെങ്ങറ സുരേന്ദ്രൻ തന്നെ കോന്നിയിൽ ലീഡ് ചെയ്തു. 2004ൽ ചെങ്ങറ സുരേന്ദ്രൻ വീണ്ടും വിജയിച്ചപ്പോൾ കോന്നിയിലെ ലീഡ് ഉ‍യർന്നു.

നിയമസഭയിലേക്ക് യുഡിഎഫിനെ പിന്തുണച്ചു വരുന്പോഴും ലോക്സഭയിലേക്ക് മാറി ചിന്തിക്കുന്ന കോന്നിയുടെ രാഷ്‌ട്രീയമാണ് ഇവിടെ പ്രകടമാകുന്നത്. പത്തനംതിട്ട ലോക്സഭാ മണ്ഡലം നിലവിൽ വന്നശേഷം നടന്ന കഴിഞ്ഞ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിലും കോന്നി മണ്ഡലം കോൺഗ്രസിനാണ് ലീഡ് നൽകിയത്.

2019ലെ തെരഞ്ഞെടുപ്പിനുശേഷം കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴും പിന്നീട് 2021 നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് കോന്നിയിൽ ജയിക്കാനുമായി. കോന്നിയുടെ സിറ്റിംഗ് എംഎൽഎ ആയിരുന്ന കോൺഗ്രസിലെ അടൂർ പ്രകാശ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ചതിനു പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.യു. ജനീഷ് കുമാർ വിജയിച്ചു. 2021ൽ അദ്ദേഹം മണ്ഡലം നിലനിർത്തുകയും ചെയ്തു.

കട്ടയ്ക്കു കട്ട പിടിച്ച് 2019

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ശക്തമായ പോരാട്ടത്തിലൂടെ വോട്ട് നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ചിത്രമാണ് കണ്ടത്. അവസാന ലാപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ ലീഡ് 2721 വോട്ടായിരുന്നു.

എൽഡിഎഫും മൂന്നാമതെത്തിയ എൻഡിഎയും തമ്മിലുള്ള അന്തരമാകട്ടെ കേവലം 440 വോട്ട് മാത്രമായി. ശബരിമല യുവതി പ്രവേശന വിഷയം അടക്കം അലയടിച്ച തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനാണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്.

ഇതേ സുരേന്ദ്രൻ 2019ലെ ഉപതെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ പൊതു തെരഞ്ഞെടുപ്പിലും കോന്നിയിൽ തന്നെ മത്സരിച്ചെങ്കിലും പഴയ വോട്ട് നിലനിർത്താനായില്ല.