കാത്തിരിപ്പ് 37 ദിവസം; ഇനി കൂട്ടലും കിഴിക്കലും
Sunday, April 28, 2024 4:00 AM IST
പത്തനംതിട്ട: ജനവിധിയുടെ ഫലം അറിയാന്‍ കാത്തിരിപ്പ് 37 ദിനരാത്രങ്ങള്‍. വോട്ടിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രിതന്നെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്‍റെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുവന്നു.

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെയും വോട്ടുകള്‍ ചെന്നീര്‍ക്കരയിലാണ് എണ്ണുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്‌ട്രോംഗ്‌ റൂമുകളിലേക്ക് യന്ത്രങ്ങളും വിവിപാറ്റും മാറ്റിയശേഷം സീല്‍ ചെയ്ത് പോലീസ് ബന്തവസും ഏര്‍പ്പെടുത്തി.

സായുധ പോലീസിന്‍റെ സുരക്ഷാവലയത്തിലാണ് ഇനി ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയവും പരിസരങ്ങളും. ജൂണ്‍ നാലിനു രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ലോക്‌സഭാ മണ്ഡലത്തിലെ 1437 ബൂത്തുകളിലും ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും അതത് നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച ശേഷമാണ് രാത്രിയോടെ ചെന്നീര്‍ക്കരയിലേക്ക് മാറ്റിയത്.

തുടര്‍ന്ന് രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ജില്ലാ കളക്‌ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ഡെപ്യൂട്ടി കളക്‌ടര്‍ (തെരഞ്ഞെടുപ്പ്) സി. പത്മചന്ദ്രക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സീല്‍ചെയ്യുകയായിരുന്നു.