പാട്ടഭൂമിയിൽ കൃഷിയിറക്കിയ കർഷക കുടുംബങ്ങൾ ദുരിതത്തിൽ
Friday, March 29, 2024 5:08 AM IST
സുൽത്താൻബത്തേരി: പാട്ടഭൂമിയിൽ കൃഷിയിറക്കിയ കർഷക കുടുംബങ്ങൾ സ്വന്തം വീട്ടിലെ അന്നം മുട്ടാതിരിക്കാൻ നെട്ടോട്ടമോടുന്നു. ജില്ലയിൽ ആയിരത്തിലധികം വരുന്ന കുടുംബങ്ങളാണു ലീസ് (പാട്ടഭൂമി) കർഷക ഭൂമികളിൽ ഇന്ന് ദുരിതം പേറി ജീവിക്കുന്നത്. സർക്കാരിന്‍റെ ആനുകൂല്യങ്ങളിൽ നിന്നെല്ലാം മാറി നിൽക്കേണ്ടി വരുന്ന ഇവർക്കു സ്വന്തം ഭൂമിയിൽ സ്ഥിരമായൊരു വീടു നിർമിക്കുന്നതിനു പോലും കഴിയുന്നില്ല.

ഒന്നാം ലോകമഹായുദ്ധകാലത്ത് കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ അന്നത്തെ ബ്രിട്ടിഷ് സർക്കാർ ഗ്രോ മോർ ഫുഡ് എന്ന പദ്ധതി ആവിഷ്കരിച്ചു ഭക്ഷ്യോൽപാദനം വർധിപ്പിക്കാൻ കരയും വയലും നൽകി കർഷകരെ കുടിയിരുത്തിയ സ്ഥലങ്ങളാണു വയനാട്ടിലെ ലീസ് ഭൂമികൾ.

വന സമാനമായി കിടന്ന പ്രദേശങ്ങളാണു ഫോറസ്റ്റ് ലീസ് എന്ന പേരിൽ കർഷകർക്കു പാട്ടത്തിനു നൽകിയത്. അന്ന് ഇത്തരം ഭൂമികളിൽ കുടിയിരുത്തപ്പെട്ടവർ നാലും അഞ്ചും തലമുറകൾ പിന്നിട്ട് ഇന്ന് ആയിരത്തിലധികം കുടുംബങ്ങളായി മാറി. 50 സെന്‍റിൽ താഴെ കരഭൂമിയും പത്തും പതിനഞ്ചും ഏക്കർ വയലുമാണ് കർഷകർക്കു നൽകിയിരുന്നത്.

ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 70 ശതമാനവും അന്നു സർക്കാരിലേക്കു നൽകണമായിരുന്നു. തുച്ഛമായ വിലയാണു ലഭിച്ചിരുന്നത്. പിന്നീട് സ്വാതന്ത്ര്യാനന്തരം ഗ്രോ മോർ ഫുഡ് പദ്ധതി അവസാനിച്ചെങ്കിലും കൃഷിയും ഉപജീവനവുമായി പാട്ടം നൽകി കർഷകർ തങ്ങളുടെ ഭൂമിയിൽ കഴിഞ്ഞു പോന്നു. അടച്ച പാട്ടത്തുക 90 രൂപയാണ്. അതിന്‍റെ രസീതുണ്ട്. ബ്രിട്ടീഷ് സർക്കാർ ലീസിനു നൽകിയാതായുള്ള രേഖ കർഷകരുടെ കൈവശമില്ലെന്നാണ് അറിവ്. എന്നാൽ, തലവരിപ്പണം അടച്ചതിന്‍റെ രസീതുണ്ടെന്നു ചിലർ പറയുന്നു.

രണ്ടു പതിറ്റാണ്ടു മുൻപു വരെ പാട്ടത്തുക സ്വീകരിച്ചിരുന്നു. കാലാവധി കഴിഞ്ഞെന്നു പറഞ്ഞ് ഇപ്പോൾ സ്വീകരിക്കുന്നില്ല. അപേക്ഷിച്ചവർക്കു നേരത്തെ വൈദ്യുതി ലഭിച്ചിരുന്നു. ഇപ്പോൾ വീടു നിർമിക്കാൻ പോലും അനുമതി നൽകുന്നില്ല. സമ്മതമില്ലാതെ ഫലവൃക്ഷത്തൈകൾ നടാൻ കഴിയാത്ത സ്ഥിതി.

കേന്ദ്ര സർക്കാർ കർഷകർക്ക് പ്രഖ്യാപിച്ച 2000 രൂപ ലീസ് കർഷകരിൽ നിന്നു തിരിച്ചുപിടിക്കാനുള്ള നടപടികളെടുത്തു വരികയാണെന്നാണ് അറിയുന്നത്. ഭൂമിക്കു രേഖയില്ലാത്തതിനാൽ നൂറു കണക്കിന് കുടുംബങ്ങളാണ് വലിയ ബുദ്ധിമുട്ടിൽ കഴിയുന്നത്.