വോട്ടെടുപ്പിനു മുന്പ് വയനാട്ടിൽ ഭക്ഷ്യക്കിറ്റ് വിവാദം
Friday, April 26, 2024 5:57 AM IST
കൽപ്പറ്റ: ബത്തേരിൽ വാഹനത്തിൽനിന്നു പോലീസും മാനന്തവാടി അഞ്ചാംമൈലിൽന്നു ഇലക്ഷൻ സ്ക്വാഡും ഭക്ഷ്യക്കിറ്റുക്കൾ പിടിച്ചെടുത്തതിനെച്ചൊല്ലി വയനാട്ടിൽ വിവാദം. പട്ടികവർഗ വിഭാഗത്തിലെ വോട്ടർമാർക്കു വിതരണം ചെയ്യുന്നതിന് എൻഡിഎ തയാറാക്കിയതാണ് കിറ്റുകളെന്നു എൽഡിഎഫും യുഡിഎഫും ആരോപിച്ചു.

ഭക്ഷ്യക്കിറ്റ് വിഷയത്തിൽ എൻഡിഎയ്ക്കു പങ്കില്ലെന്ന് മണ്ഡലം സ്ഥാനാർഥി കെ. സുരേന്ദ്രൻ പ്രതികരിച്ചു. ഭക്തൻ ക്ഷേത്രത്തിനു നൽകിയ വഴിപാടിനെയാണ് ആദിവാസികൾക്കു കൊടുക്കുന്നതിനു ബിജെപി തയാറാക്കിയ ഭക്ഷ്യക്കിറ്റുകളെന്നു ഇടത്, വലത് മുന്നണികൾ പ്രചരിപ്പിച്ചതെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

ബത്തേരിയിൽ വാഹനത്തിൽ നിറച്ച ഭക്ഷ്യക്കിറ്റുകൾ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രിയാണ് പോലീസ് പിടിച്ചെടുത്തത്. ഒരു കിലോ പഞ്ചസാര, ബിസ്കറ്റ്, റസ്ക്, 250 ഗ്രാം ചായപ്പൊടി, അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ സോപ്പുപൊടി, കുളി സോപ്പ് എന്നിവയാണ് പിടിച്ചെടുത്ത കുറെ കിറ്റുകളിൽ. വെറ്റില, അടക്ക, ചുണ്ണാന്പ്, പുകയില എന്നിവയടങ്ങിയതാണ് ഏതാനും കിറ്റുകൾ.

അഞ്ചാം മൈലിൽ പരിശോധനയിൽ 10 ഭക്ഷ്യക്കിറ്റുകളാണ് പിടിച്ചെടുത്തത്. കിറ്റിനെച്ചൊല്ലി ഇവിടെ സൂപ്പർ മാർക്കറ്റ് പരിസരത്ത് സംഘർഷവും ഉണ്ടായി. കിറ്റ് വിതരണത്തിനു നീക്കമെന്ന പരാതിയിൽ കൽപ്പറ്റയ്ക്കു സമീപം ഗോഡൗണിൽ തെരഞ്ഞെടുപ്പ് ഫ്ളൈയിംഗ് സ്ക്വാഡിന്‍റെ പരിശോധന നടന്നു.

ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനെതിരേ രാഹുൽ ഗാന്ധിയുടെ മുഖ്യ ഇലക്ഷൻ ഏജന്‍റ് കെ.എൽ. പൗലോസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. വോട്ടർമാരെ സ്വാധിനിക്കുന്നതിനു ബിജെപി തയാറാക്കിയതാണ് ഭക്ഷ്യക്കിറ്റുകളെന്നും ചിലേടങ്ങളിൽ വിതരണം നടന്നതായും പരാതിയിൽ പറയുന്നു.

കൈക്കൂലി നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്ന ആവശ്യവും പരാതിയിലുണ്ട്.

കിറ്റ് വിവാദത്തിന് പിന്നാലെ സാരി വിവാദവും

മാനന്തവാടി: കിറ്റ് വിവാദത്തിന് പിന്നാലെ സാരി വിതരണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. വോട്ട് ഉറപ്പിക്കാൻ സ്ത്രീ വോട്ടർമാർക്ക് കൊടുക്കാനായി ഒരു രാഷ്ട്രീയ പാർട്ടി കൽപ്പറ്റയിലെ സ്വകാര്യ തുണിക്കടയിൽ നിന്നു 300 ൽ അധികം സാരികൾ വാങ്ങി വിതരണം ചെയ്തു എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കൾ രംഗത്തുവന്നു.

ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സിസിടിവി പരിശോധിച്ച് കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ട് നേതാക്കൾ കളക്ടർക്കും ഇലക്‌ഷൻ കമ്മീഷനും പരാതി നൽകിയതായി കോണ്‍ഗ്രസ് നേതാവ് സി. അബ്ദുൾ അഷ്റഫ് പറഞ്ഞു.