കിണർ വൃത്തിയാക്കാനിറങ്ങി കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
Saturday, May 4, 2024 5:30 AM IST
മുക്കം: കിണർ നന്നാക്കാനായി ഇറങ്ങി തിരികെ കയറാനാവാതെ കിണറിൽ കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മുക്കം നഗരസഭയിലെ മുത്തേരി തൂങ്ങാമ്പുറത്ത് മലാംകുന്നത്ത് അബു എന്നയാളുടെ വീട്ടിലെ ഇരുപത്തഞ്ച് അടിയോളം ആഴമുള്ള കിണർ വൃത്തിയാക്കാനിറങ്ങിയ മലയമ്മ സ്വദേശി ചേരിപ്പറമ്പൻ പ്രഭാകരൻ (73) എന്നയാളാണ് കിണറിൽ അകപ്പെട്ടത്.

കിണറിലിറങ്ങിയ ഉടനെ ശ്വാസതടസം നേരിട്ടതിനാൽ തിരികെ കയറാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. കിണറിലിറങ്ങും മുമ്പ് കിണറിലെ ഓക്സിജൻ സാന്നിധ്യം അറിയാൻ കത്തിച്ചിട്ടിരുന്ന കടലാസിന്‍റെ പുക ശ്വസിച്ചതാണ് അപകടകാരണം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.

വിവരമറിഞ്ഞ് മുക്കം അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ഒ. അബ്ദുൾ ജലീൽ കിണറിലിറങ്ങി റെസ്ക്യൂനെറ്റിന്‍റെ സഹായത്തോടെ കിണറിൽ നിന്നും ആളെ രക്ഷപ്പെടുത്തി.