താമരശേരിയില്‍ തോക്കുചൂണ്ടി അതിഥി തൊഴിലാളിയെ ബന്ദിയാക്കി; പ്രതി പിടിയില്‍
Sunday, May 5, 2024 5:13 AM IST
താമരശേരി: വീട് വൃത്തിയാക്കുന്ന ജോലിക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയ അതിഥി തൊഴിലാളിയെ തോക്കുചൂണ്ടി ബന്ദിയാക്കിയ യുവാവ് പിടിയില്‍. നിലമ്പൂര്‍ തണ്ടുപാറക്കല്‍ ബിനുവാണ് താമരശേരി പോലീസിന്‍റെ പിടിയിലായത്. പശ്ചിമബംഗാള്‍ സ്വദേശി നാജ്മി ആലമിനെ (19) ആണ് തോക്ക് ചൂണ്ടി കൈയും മുഖവും കെട്ടി ബന്ദിയാക്കിയത്. പോലീസും, സുഹൃത്തുക്കളുമെത്തിയാണ് മോചിപ്പിച്ചത്, പ്രതി ബിനു പോക്‌സോ അടക്കമുള്ള ക്രിമിനല്‍ കേസില്‍ പ്രതിയാണ്.

നാജ്മി ആലമിനെ വീട് വൃത്തിയാക്കുന്ന ജോലിക്കെന്ന് പറഞ്ഞ് വെള്ളിയാഴ്ച രാവിലെ 7.30 ന് കൊണ്ടുപോയ ശേഷം പ്രതി തന്‍റെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കുകയായിരുന്നു, അവിടെ വച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കില്‍ കൂടെ വരാന്‍ നിര്‍ബന്ധിച്ചു. താമരശേരി - മുക്കം റോഡിലൂടെ നാജ്മി ആലത്തെ കൂട്ടി ഒരു മണിക്കൂറോളം യാത്ര ചെയതു. പിന്നീട് ബൈക്ക് നിര്‍ത്തി നടന്നു പോയി ഒരു കവറില്‍ ആറ് ലക്ഷത്തിലധികം രൂപയുമായി തിരിച്ചെത്തി. ഈ തുക നാജ് മിയുടെ കൈവശം ഏല്‍പ്പിച്ചു. അവിടെനിന്നു വീണ്ടും ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം തുക ഒരു യുവതിയെ ഏല്‍പ്പിച്ചതായി പറയുന്നു,

തുടര്‍ന്ന് ഒരു ബാറിലെത്തി മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. ഈ അവസരത്തില്‍ പ്രതി ബിനുവിന്‍റെ അരയില്‍ തോക്ക് ഉണ്ടായിരുന്നതായി നാജ്മി പറയുന്നു. അവിടെനിന്നു പുറപ്പെട്ട ശേഷം വീണ്ടും മറ്റൊരു ബാറിലെത്തി. അവിടെ നിന്നു മദ്യപിച്ച ശേഷം രണ്ടു കുപ്പി മദ്യം വാങ്ങി താമരശേരി പള്ളിപ്പുറത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തി.

അവിടെവച്ച് തോക്കുചൂണ്ടി തന്നെ കിഡ്‌നാപ്പ് ചെയ്തിരിക്കുകയാണ് എന്ന് പറഞ്ഞ് പ്രതിയുടെ ഫോണില്‍നിന്നും നാജ്മിയുടെ സുഹൃത്തിനെ വിളിപ്പിച്ചു. താന്‍ തിരിച്ചെത്തില്ലെന്നും പറയിപ്പിച്ചു. പിന്നീട് കൈയും മുഖവും കെട്ടി റൂമിലെ നിലത്തിട്ടു. തുടര്‍ന്ന് നാജ്മി തന്‍റെ ഫോണില്‍ കാല്‍ വിരല്‍ ഉപയോഗിച്ച് ലൊക്കേഷന്‍ സുഹൃത്തിന് അയച്ചുകൊടുത്തു.

സ്ഥലം കണ്ടെത്തി സുഹൃത്തുക്കള്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും സുഹൃത്തുക്കളും എത്തി മോചിപ്പിക്കുകയായിരുന്നു. പ്രതിയെ മുന്‍പരിചയമില്ലെന്ന് നാജ്മി പറഞ്ഞു. രാത്രി10 മണിയോടെയാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ എന്തിനു വേണ്ടിയാണ് തോക്ക് ചൂണ്ടി കെട്ടിയിട്ടതെന്ന് വ്യക്തമല്ല. താമരശേരി ഇന്‍സ്‌പെക്ടര്‍ ഒ.പ്രദീപിന്‍റെ നേതൃത്വത്തില്‍ പോലീസ് പ്രതിയുടെ ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തി. മറ്റു കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായി പോലീസ് പറഞ്ഞു.