മലയോരത്തെ പുഴകള്‍ വറ്റി; കുടിവെള്ളത്തിനും ക്ഷാമം
Saturday, May 4, 2024 5:30 AM IST
കുറ്റ്യാടി: മലയോരങ്ങളും കൊടുംവേനല്‍ ആഘാതത്തില്‍. മലയോരത്ത് നിന്ന് ഉത്ഭവിക്കുന്ന പുഴകള്‍ പലയിടത്തും പൂര്‍ണമായും വറ്റി തുടങ്ങി. മഴക്കാലങ്ങളില്‍ കരകവിഞ്ഞ് ഒഴുകുന്ന പശുക്കടവ് എക്കല്‍മലയില്‍ നിന്ന് വരുന്ന കടന്തിറ പുഴയില്‍ പല ഭാഗത്തും ഉരുളന്‍ കല്ലുകള്‍ മാത്രമാണ് കാണുന്നത്. ചില കുഴികളില്‍ മാത്രം വെള്ളമുണ്ട്.

ഇവിടങ്ങളിലെ കാര്‍ഷിക വിളകള്‍ പൂര്‍ണമായും കരിഞ്ഞുണങ്ങിയിരിക്കുകയാണ്. നേന്ത്രവാഴകള്‍ വിളവെടുക്കാന്‍ പാകമാകുന്നതിന് മുമ്പേ ചൂടില്‍ ഒടിഞ്ഞുതാണു. ജാതി കൃഷിക്കാരുടെ ജാതി മരങ്ങള്‍ കൂട്ടമായി ഉണങ്ങുകയാണ്. തോട്ടങ്ങള്‍ നനയ്ക്കുവാന്‍ ആശ്രയിക്കുന്ന നീരുറവകളിലും പുഴകളിലും വെള്ളം ഇല്ലാത്തതാണ് കാരണം. ചാത്തന്‍കോട്ടുനടയില്‍ പട്യാട്ട് പുഴയിലും വെള്ളമില്ലാതായി.

കന്നുകാലി വളര്‍ത്തി ജീവിക്കുന്നവരാണ് വേനല്‍ പ്രതിസന്ധി നേരിടുന്ന മറ്റൊരു വിഭാഗം.മഴ കിട്ടാത്തതിനെ തുടര്‍ന്ന് കന്നുകാലികള്‍ക്ക് കൊടുക്കാനുള്ള പുല്ല് ലഭിക്കാതെയായി. കാലിത്തീറ്റകള്‍ വന്‍ വില കൊടുത്ത് വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ് പലര്‍ക്കും ഉള്ളത്. കടുത്ത ചൂട് കാരണം പാലിന്‍റെ അളവും കുറഞ്ഞു.

പശു, ആട് എന്നിവയ്ക്ക് ചൂട് കാരണം പല രോഗങ്ങളും ഉണ്ടാകുകയാണ്. പുഴകളില്‍ നിന്നും നീരുറവകളില്‍ നിന്നും ലഭിച്ചിരുന്ന വെള്ളം കന്നുകാലികളെ കുളിപ്പാക്കാന്‍ ഉപയോഗിച്ചിരുന്നത് വെള്ളം കിട്ടാതായതോടെ പ്രതിസന്ധിയിലായി.

കിട്ടിയ വിലയ്ക്ക് വിറ്റ് ഒഴിവാക്കുന്ന സ്ഥിതിയും ഉണ്ട്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമില്‍ ഇന്നലെ ജലനിരപ്പ് 37.72 മീറ്റര്‍ ആണ്. ഇത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 59 .53 ശതമാനമാണ്. എക്കല്‍മലയിലെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം ഇപ്പോള്‍ ജല ലഭ്യതയില്ലാത്തതിനാല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇനിയും ചൂട് കൂടുകയും മഴ പെയ്യാതിരിക്കുകയും ചെയ്താല്‍ മലയോര മേഖല നിവാസികള്‍ അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് നിങ്ങും.