ഒടുവിൽ പൂരവും രാഷ്‌ട്രീയത്തിൽ..! ഇതു വാക്പോരിന്‍റെ മേളം
ഒടുവിൽ പൂരവും രാഷ്‌ട്രീയത്തിൽ..! ഇതു വാക്പോരിന്‍റെ മേളം
Monday, April 22, 2024 5:41 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പൂരത്തെ രാഷ്ട്രീയത്തിലിറക്കി തെരഞ്ഞെടുപ്പ് ആയുധമാക്കാൻ വിവിധ രാഷ്‌ട്രീയ കക്ഷികൾ. പൂരം ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള പോലീസ് ഇടപെടലിലെ താളപ്പിഴകൾ ചൂണ്ടിക്കാട്ടിയാണു രാഷ്‌ട്രീയ വാക്പോരുകൾ. പൂരച്ചടങ്ങുകൾക്കു വിഘാതമായ പോലീസ് ഇടപെടൽ സംസ്ഥാന ഭരണകക്ഷിയുടെ ഗൂഢാലോചനയാണെന്നാണു വലതുപക്ഷവും എൻഡിഎയും ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ തൃശൂര്‌ പൂരമെന്ന വികാരത്തെ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണു വലത്, എൻഡിഎ കക്ഷികൾ നടത്തുന്നതെന്നാണു ഭരണകക്ഷിയായ ഇടതിന്‍റെ വാദം. എന്നാൽ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിലകുറച്ചുകാണുന്ന ഇടതിന്‍റെ നിരീശ്വരവാദത്തെ എതിർകക്ഷികൾ തുറന്നുകാട്ടുന്നു. പൂരം അലങ്കോലപ്പെടാനുണ്ടായ സാഹചര്യം ഉദ്യോഗസ്ഥ മുഷ്കാണെന്നാണു ജനം ചൂണ്ടിക്കാട്ടുന്നത്. ഈ വാദത്തെ ഇടതുപക്ഷവും പിന്താങ്ങുന്നു. ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണു ബിജെപി, കോൺഗ്രസ് പാർട്ടികൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്.


ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായിട്ടും, ജില്ലയിൽനിന്നു മൂന്നു മന്ത്രിമാർ ഉണ്ടായിട്ടുകൂടി കാര്യങ്ങൾ ബോധ്യപ്പെടുത്തി ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ ജനപ്രതിനിധികൾ ശ്രമിക്കാത്തത് ഇടത് അന്തർലീന സ്വഭാവമാണെന്നാണു പ്രധാന ആരോപണം. ഇതു സംബന്ധിച്ചു മറ്റു മുന്നണികളും നേതാക്കളും രംഗത്തെത്തി. പൂരം നടത്തിപ്പുമായി ഉടലെടുത്ത ജനകീയ രോഷം സംസ്ഥാന ഭരണവിരുദ്ധമാക്കി മാറ്റി വോട്ടാക്കുകയാണു ബിജെപിയുടെയും കോൺഗ്രസിന്‍റെയും ലക്ഷ്യമെന്ന് ഇടതുപക്ഷം ആരോപിക്കുന്നു.

തൃശൂർപൂരത്തിന്‍റെ പ്രധാന ചടങ്ങുകളെ ബാധിക്കുന്ന ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടു കോടതിവിധികളുള്ളതിനാൽ മറുത്തൊന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണു ജനപ്രതിനിധകൾ. എന്തൊക്കെയായാലും പൂരം നടത്തിപ്പ് ജനകീയമാക്കി നിർവഹിച്ചില്ലെങ്കിൽ ആചാരാനുഷ്ഠാനങ്ങൾക്കു മൂല്യച്യുതിയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടുകയാണു പൂരപ്രേമികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.