എസ്എൻപുരം ഷാപ്പില്‍നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തു
Thursday, March 28, 2024 1:04 AM IST
ശ്രീനാരായണപുരം: എസ്എൻപുരം ഷാപ്പില്‍ നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തു; മാനേജർ റിമാൻഡിൽ. കൊടുങ്ങല്ലൂര്‍ റേഞ്ചിലെ ശ്രീനാരായണപുരം സെന്‍ററിനു പടിഞ്ഞാറു ഭാഗത്തുള്ള പോഴങ്കാവ് ഷാപ്പില്‍ 21 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ളാണ് എക്‌സൈസ് സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്.

എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് ഷാപ്പ് ലൈസന്‍സിയായ ചാലക്കുടി മുരിങ്ങൂർ വടക്കുംമുറി പുത്തൻത്തറ വീട്ടിൽ സൈജു, ഷാപ്പ് മാനേജരായ ശ്രീനാരായണപുരം പനങ്ങാട് ചാണാശേരി വീട്ടിൽ സ്വദേശി റിജില്‍ എന്നിവരെ പ്രതികളാക്കി കേസെടുത്ത് ഷാപ്പ് പൂട്ടിച്ചു.

ലൈസന്‍സിയെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. എക്‌സൈസ് കമ്മീഷണര്‍ സതീഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷാംനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതിയെ റിമാന്‍ഡ് ചെയ്തു.

പരിശോധന സംഘത്തില്‍ മോയീഷ്, ബെന്നി, മന്‍മഥന്‍, അനീഷ്, സജികുമാര്‍, എല്‍ദോ, ജോഷി, റിഹാസ്, സിജാദ്, തസ്മിം തുടങ്ങിയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

പാലക്കാടുനിന്നും കൊണ്ടുവരുന്ന കള്ളിൽ സ്പിരിറ്റ് കലർത്തിയാണ് ഷാപ്പിൽ വിൽക്കുന്നതെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് വിഭാഗം മിന്നൽ പരിശോധന നടത്തിയത്. എക്‌സൈസ് ഷാപ്പ് അടച്ചുപൂട്ടി .