സുന്ദരിക്കവല മുതൽ സർവീസ് റോഡ് വീതികൂട്ടാനുള്ള തീരുമാനം നടപ്പിലായില്ല; അപകടങ്ങൾ തുടരുന്നു
Tuesday, March 19, 2024 1:31 AM IST
ചാലക്കുടി : ദേശീയപാതയിൽ പോട്ട സുന്ദരിക്കവല മുതൽ സിഗ്നൽ ജംഗ്ഷൻ വരെ റോഡ് വീതികൂട്ടി അപകടം ഒഴിവാക്കാനുള്ള നടപടി നടപ്പിലായില്ല. അപകടങ്ങൾ തുടരുകയാണ്. ഇന്നലെ സ് കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. അധികൃതരുടെ അനാസ്ഥയ്ക്ക് ഒരു ജീവൻകൂടി ഇവിടെ ഹോമിക്കേണ്ടി വന്നു.

2023 ജനുവരി 16 ന് സുന്ദരിക്ക വലയിൽ ഉണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്കു ജീവൻ നഷ്ട പ്പെട്ടപ്പോൾ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തുവന്നു. ഇതിനെത്തുടർന്ന് സുന്ദരിക്കവല മുതൽ സർവീസ് റോഡ് ഒരുഭാഗത്തേക്കു മാത്രം ഗതാഗതം നടത്തുന്നത് രണ്ടുവരി ഗതാഗതത്തിനായി റോഡ് വീതികൂട്ടാൻ തീരുമാനിച്ചിരുന്നു. റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായി സർവീസ് റോഡിനരികിലെ മതിലുകൾ കൈയോടെ പൊളിച്ചുനീക്കി. റോഡിന് വീതികൂട്ടാൻ എറ്റെടുത്ത സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നിയമതടസങ്ങൾ നേരിട്ടതോടെ റോഡ് വീതി കൂട്ടുന്ന നടപടികളും സ്തംഭിച്ചു.

നഗരസഭ ട്രാഫിക് പരിഷ്കരണം കൊണ്ടുവരികയും പോലീസ് ഇതുവഴി ഒരു ഭാഗത്തേക്കു മാത്രം റോഡ് വീതി കൂട്ടുന്നതുവരെ ഗതാഗതം നടത്തി അപകടങ്ങൾ ഒഴിവാക്കണമെന്ന് നിലപാട് എടുത്തെ ങ്കിലും എതിർപ്പുയർന്നു. ഇതോടെ ട്രാഫിക് പരിഷ്കരണവും നടപ്പിലായില്ല. ഇപ്പോൾ ഒരു വാഹനത്തിനു മാത്രം കടന്നുപോകാനുള്ള വീതി മാത്രമുള്ള ഈ റോഡിലൂടെ ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ കടന്നുവരുന്നത് അപകടത്തിനു കാരണമാകുന്നു.

അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം രംഗത്തുവന്ന് വാഗ്ദാനങ്ങൾ നിരത്തുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കയാണ്. ഇതിനിടയിൽ ജീവനുകൾ നഷ്ടപ്പെടുകയാണ്.

എൻഎച്ച്ഐക്കെതിരെ
നടപടിയെടുക്കണം: ആർജെഡി

ചാലക്കുടി: പോട്ട സുന്ദരിക്കവലയിൽ അപകടത്തിൽ എൻഎച്ച്ഐക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആർജെഡി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാതയിലും സർവീസ് റോഡിലും ശരിയായ വിധത്തിലുള്ള സംവിധാനമൊരുക്കാത്തത് വളരെയധികം ഗൗരവമുള്ളതാണ്. ഇതുമൂലം നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്. പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്വപ്പെട്ട ചാലക്കുടി മുനിസിപ്പാലിറ്റിയും എംഎൽഎയും എംപിയും പൊതുജനങ്ങളോടു മാപ്പുപറയണമെന്നും ആർജെഡി ആവശ്യപ്പെട്ടു.