കുമളി, വാഗമൺ, സമീപ പഞ്ചായത്തുകളിലും നിർമാണ നിയന്ത്രണശ്രമം അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി
Sunday, April 28, 2024 3:38 AM IST
ചെറുതോണി: ജില്ലയിൽ ദുരന്തനിവാരണ നിയമമനുസരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയ 13 പഞ്ചായത്തുകൾക്ക് പുറമേ കുമളി, വാഗമൺ പഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലും നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

2010 ൽ ഒരു പരിസ്ഥിതി സംഘടന കൊടുത്ത ഒരു കേസിന്‍റെ ഭാഗമായാണ് ഹൈക്കോടതി രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവുണ്ടായിരിക്കുന്നത്. കുമളി, വാഗമൺ പഞ്ചായത്തുകളുടെ വാഹക ശേഷി ( കാരിയിംഗ് കപ്പാസിറ്റി) പരിഗണിക്കാതെ നിർമാണങ്ങൾ നടത്തുന്നത് നിയന്ത്രിക്കണമെന്നാണ് ജില്ലാ കളക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

ജില്ലയ്ക്കെതിരേ കപട പരിസ്ഥിതിവാദി സംഘടനയ്ക്ക് വേണ്ടി കോടതിയിൽ വാദിച്ചിരുന്ന ഹരീഷ് വാസുദേവനെയും രഞ്ജിത്ത് തമ്പാനെയുമാണ് അമിക്കസ് ക്യൂറിയാക്കി നിയമിച്ചിരിക്കുന്നത്. ഇവരുടെ ഉപദേശത്താലാണ് ജില്ലയിൽ പലവിധത്തിലുള്ള നിർമാണ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. വിഷയത്തിൽ സർക്കാർ അഭിഭാഷകർ കോടതിയിൽ മൗനം പാലിക്കുകയും റവന്യൂ, വനം ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്യുകയുമാണ്.

ദുരന്തനിവാരണ നിയമപ്രകാരം പരിസ്ഥിതി ദുർബല മേഖലകളായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളെ റെഡ്, ഓറഞ്ച് സോണുകളായി തിരിച്ചിട്ടുണ്ട്. റെഡ് സോണിൽ 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾ മാത്രമാണ് നിർമിക്കാൻ അനുവദിക്കുക. ഓറഞ്ച് സോണിൽ മൂന്നു നിലയിൽ കൂടുതലുള്ള നിർമാണങ്ങൾ അനുവദിക്കില്ല. ദേവികുളം താലൂക്കിലെ 13 പഞ്ചായത്തുകളിൽ ഇതിനോടകം ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മൂന്നാർ, ചെറുതോണി എന്നിവിടങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുത്ത കേസിലാണ് ജില്ലയിൽ ആകമാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഉത്തരവുകൾ ഹൈക്കോടതിയിൽനിന്നു നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടുകൾ ഒന്നുമില്ലാതെ ഏതാനും ഉദ്യോഗസ്ഥർ എഴുതി നൽകുന്നത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.

ദുരന്ത നിവാരണ സമിതി അധ്യക്ഷ എന്ന നിലയിൽ ഈ കാര്യത്തിൽ ആവശ്യമായ റിപ്പോർട്ട്‌ നൽകാൻ ജില്ലാ കളക്ടർ വേണ്ടത് ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നേര്യമംഗലം വനമേഖലയിൽ കൂടി കടന്നുപോകുന്ന എൻഎച്ച് 85ന്‍റെ പല ഭാഗത്തും ആനത്താര എന്ന ബോർഡ് വനംവകുപ്പ് സ്ഥാപിച്ചിരിക്കുകയാണ്. ഈ ഭാഗത്ത് 30കിലോമീറ്റർ വേഗത നിയന്തരണവും ഏർപ്പെടുത്തിയിരിക്കുകയാണ്. 30 മീറ്റർ വീതിയിൽ 1935ൽ രാജഭരണ കാലത്ത് റോഡിനു വേണ്ടി സ്ഥലം വിട്ടുകൊടുത്തിട്ടുള്ളതാണ്.

ദേശീയപാത അതോറിട്ടിക്കാണ് നിയന്ത്രണങ്ങൾ നാഷണൽ ഹൈവേയിൽ കൊണ്ടുവരാനുള്ള അവകാമുള്ളത്. ഇവിടെ വനംവകുപ്പ് സമാന്തര സർക്കാർ ചമയുകയാണ്. ജില്ലക്കെതിരേയുള്ള ജനവിരുദ്ധ നടപടികൾ അവസാനിപ്പിക്കാത്ത പക്ഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമര രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി.

ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളിൽ, നജീബ് ഇല്ലത്തുപറമ്പിൽ, കെ.ആർ. വിനോദ്, ആർ. രമേശ്‌, പി. എം. ബേബി എന്നിവർ പ്രസംഗിച്ചു. കുമളിയിൽ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കും.