വഴിത്തലയിലും പുലിയെ കണ്ടെന്ന് അഭ്യൂഹം
Wednesday, May 8, 2024 3:37 AM IST
തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭാ പ്രദേശങ്ങളിലും സാന്നിധ്യം സ്ഥിരീകരിച്ച് ആഴ്ചകൾ പിന്നിടുന്പോഴും കെണിയിൽ കുടുങ്ങാതെ പുലി ജനങ്ങളുടെ ആശങ്ക കൂട്ടുന്നു. ഇതിനിടെ കഴിഞ്ഞ രാത്രി വഴിത്തലയ്ക്ക് സമീപവും മലങ്കര എസ്റ്റേറ്റ് ഭാഗത്തും കണ്ടത് പുലിയല്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

വഴിത്തല കോലടി റോഡിൽ ജനവാസമേഖലയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും വിസർജ്യവും നാട്ടുകാർ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇത് പുലിയുടേതല്ലെന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെ വ്യക്തമായതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.

മലങ്കര എസ്റ്റേറ്റ് ഭാഗത്ത് റബർ ടാപ്പിംഗിനു പോയവരാണ് പുലിയെ കണ്ടതായി അറിയിച്ചത്. എന്നാൽ ഇവിടെയും പുലിയാണെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മഞ്ഞുമാവിലും മുട്ടം പഴയമറ്റത്തും സ്ഥാപിച്ചിരിക്കുന്ന കാമറകളിൽ ഇതുവരെ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. നിലവിൽ ഇല്ലിചാരി മലയിൽനിന്ന് മാറ്റി പൊട്ടൻപ്ലാവിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന കാമറകളിലാണ് പുലിയുടെ ദൃശ്യം ലഭിച്ചത്. കൂടുതൽ സ്ഥലത്ത് കൂടു സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കാമറയിൽ പുലിയുടെ ദൃശ്യം ലഭിച്ചെങ്കിൽ മാത്രമേ കൂടു സ്ഥാപിക്കാൻ അനുമതി ലഭിക്കു എന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.

കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

കരിങ്കുന്നം: പഞ്ചായത്തിൽ ജനങ്ങളെ ഭീതിയാലാഴ്ത്തുന്ന തരത്തിൽ വന്യജീവി ആക്രമണം ഉണ്ടാകുകയും വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ തുടർ നടപടികൾക്കായി പി.ജെ.ജോസഫ് എംഎൽഎ രക്ഷാധികാരിയായും പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. തോമസ് അധ്യക്ഷനായും കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ പാർട്ടി നേതാക്കളും കമ്മിറ്റിയംഗങ്ങളാണ്.

വ്യാജ വാർത്തകളും ശബ്ദസന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങൾ വഴിയോ മറ്റു മാധ്യമങ്ങൾ വഴിയോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കമ്മിറ്റി അറിയിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പുലിയെ പിടി കൂടാൻ ജനങ്ങളും സഹകരിക്കണമെന്ന് പ്രസിഡന്‍റ് കെ.കെ തോമസ് അറിയിച്ചു.

ജനസഞ്ചാരം നിയന്ത്രിക്കണം

കരിങ്കുന്നം: പുലിയെ പിടി കൂടാൻ കൂടു സ്ഥാപിച്ചിരിക്കുന്ന ഇല്ലിചാരി പൊട്ടൻപ്ലാവിലേക്ക് കൂടുതൽ സന്ദർശകരെന്ന പേരിൽ ജനങ്ങളെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പോലീസിനു കത്തു നൽകി.

അന്പലപ്പടി-പൊട്ടൻപ്ലാവ് റോഡിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത സഞ്ചാരം നിയന്ത്രിക്കണമെന്ന് പോലീസിനോട് ഭരണ സമിതി കത്തു മുഖേന ആവശ്യപ്പെട്ടത്.