അപകട പരന്പര
Wednesday, May 8, 2024 3:46 AM IST
മൈലാടിയിൽ അപകടം തുടർക്കഥ: നിർമാണപ്പിഴവെന്ന് ആക്ഷേപം

മൂലമറ്റം: കലുങ്ക് നിർമാണത്തിലെ അപാകത മൂലം തൊടുപുഴ -പുളിയൻമല സംസ്ഥാനപാതയിലെ മൈലാടിയിൽ അപകടം പതിവാകുന്നു. ഇന്നലെ രാവിലെ 8.30 ഓടെ തൊടുപുഴയിൽനിന്നു കട്ടപ്പനയിലേക്കു പോയ സ്വകാര്യ ബസും ഇവിടെ അപകടത്തിൽപ്പെട്ടു.

മൈലാടിയിൽ കലുങ്കിനോടു ചേർന്നു ലോറിക്ക് സൈഡു കൊടുക്കുന്നതിനിടെ ബസിന്‍റെ ഇടത് വശം കലുങ്കിൽ ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ബസിന്‍റെ മുൻവശം തകർന്നതിനാൽ സർവീസും മുടങ്ങി.

ഇടുക്കി പദ്ധതിക്കായി നിർമിച്ച ഇടുക്കി റോഡിൽ പതിറ്റാണ്ടുകൾക്കു മുന്പ് നിർമിച്ച കലുങ്കുകൾ ഒന്നും പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൂടാതെ റോഡിനു വീതി കൂടിയതനുസരിച്ച് കലുങ്കുകൾ പുനർ നിർമിക്കാതിരുന്നതിനാൽ പലയിടത്തും ആവശ്യമായ വീതിയില്ല.

നിയന്ത്രണംവിട്ട കാറിടിച്ചു മൂന്നു വാഹനങ്ങൾക്ക് കേടുപാടുകൾ

വണ്ടിപ്പെരിയാർ: ചുരക്കുളം പോലീസ് വളവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് മൂന്നു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നിയന്ത്രണംവിട്ട മറ്റൊരു വാഹനം റോഡ് സൈഡിൽ പണി ചെയ്തുകൊണ്ടിരുന്ന മേസ്തിരിയെയും ഇടിച്ചു.

ഇന്നലെ വൈകുന്നേരം നാലോടെ പാലായിൽനിന്നു തമിഴ്നാട് ചിന്നമന്നൂരിലേക്കു പോയ മൂന്നു പേർ സഞ്ചരിച്ചിരുന്ന ഡസ്റ്റർ കാർ വണ്ടിപ്പെരിയാർ ചുരക്കുളം കവലയ്ക്ക് സമീപം എത്തിയപ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാർ, ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളും തൊട്ടടുത്ത തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വണ്ടിപ്പെരിയാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. വണ്ടിപ്പെരിയാർ 63 -ാം മൈൽ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട മറ്റൊരു കാർ ഇടിച്ച് ഒരാൾക്കു പരിക്കേറ്റു.

ദേശീയപാതയുടെ അരികിൽ കൽപ്പണി ചെയ്തുകൊണ്ടിരുന്ന മേസ്തിരി വണ്ടിപ്പെരിയാർ മഞ്ജുമല സ്വദേശി ശിവകുമാറിനാണ് (61) കാറിടിച്ച് പരിക്കേറ്റത്. കാലിനും കൈക്കും പരിക്കേറ്റ ശിവകുമാറിനെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കാർ ഇടിച്ച് ദേശീയപാതയോരത്തെ വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു.

തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് 11 പേർക്കു പരിക്ക്

പീരുമേട്: പട്ടുമല 57 -ാം മൈലിൽനിന്നു തൊഴിലാളികളുമായി വണ്ടിപ്പെരിയാർ തൊണ്ടിയാർ എസ്റ്റേറ്റിലേക്ക് പോയ ജീപ്പ് മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. ജീപ്പ് പുറകോട്ട് എടുക്കുന്നതിനിടെ കുഴിയിലേക്ക് മറിയുകയായിരുന്നു.

11 തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. പട്ടുമുടി സ്വദേശികളായ സൂസയമ്മ (56), സംഗമരിയ (40), കൃഷ്ണമ്മ (59), രാമു (40), പട്ടുമല സ്വദേശികളായ റാണി (49), ജയ (30), രാധ (32), വണ്ടിപ്പെരിയാർ സ്വദേശികളായ മൈമുന (61), വസന്ത (27), ഹാജിറ (47), കവിത (34) എന്നിവർക്കാണു പരിക്കേറ്റത്.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പട്ടുമുടി സ്വദേശിനി സൂസയമ്മയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.