ഹൈറേഞ്ചിൽ കാപ്പിവസന്തം
Saturday, April 20, 2024 3:17 AM IST
രാജാക്കാട്: കാപ്പി കർഷകർക്ക് പ്രതീക്ഷയേകി ഹൈറേഞ്ചിൽ കാപ്പി വസന്തം. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയെ തുടർന്നാണ് ഹൈറേഞ്ചിലെ രാജാക്കാട് മേഖലയിൽ കാപ്പിച്ചെടികൾ പൂത്ത് വസന്തം തീർത്തത്.

കാപ്പി വില 200ൽ മുകളിലെത്തിയതിനാൽ കർഷകർ വലിയ പ്രതീക്ഷയിലാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന കാപ്പിപ്പൂവ് മഴ ലഭിച്ചില്ലെങ്കിൽ കൊഴിഞ്ഞു പോകും. ദിവസേന ചൂട് കൂടി വരികയാണ്.

ഏലം കൃഷി ഹൈറേഞ്ചിൽ വ്യാപകമായതോടെ ചെറുകിട കർഷകരെല്ലാം കാപ്പി പിഴുതുമാറ്റിയതിനെത്തുടർന്ന് കാപ്പി കൃഷി അന്യംനിന്ന അവസ്ഥയാണ്. കാലങ്ങളായി 50 രൂപയ്ക്ക് മുകളിൽ കാപ്പിക്കുരുവിന് വിലയില്ലാതിരുന്നതിനാൽ അന്ന് കൂലിച്ചെലവ് നൽകാൻ പോലും മാർഗമില്ലാതെ വിളവെടുപ്പ് പോലും നടത്തിയിരുന്നില്ല.

തുടർന്നാണ് കാപ്പിച്ചെടികൾ പിഴുതുമാറ്റാൻ തുടങ്ങിയത്. ഉത്പാദനം കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ വർഷം മുതലാണ് കാപ്പിയുടെ വില ഉയർന്നു തുടങ്ങിയത്.