നാടാകെ വരണ്ടുണങ്ങുന്പോൾ കുമളി ടൗണിൽ ജലപ്രളയം
Tuesday, April 30, 2024 11:21 PM IST
കുമളി: നാടാകെ വറുതിയുടെ പിടിയിൽ അമരുന്പോൾ കുമളി ടൗണിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുകയാണ്. ടൗണ്‍ അടക്കം കുമളി പഞ്ചായത്തിലെ കുടിവെള്ള വിതരണം ഇതോടെ താറുമാറായിരിക്കുകയാണ്. അറ്റകുറ്റപ്പണി സമയത്ത് ചെയ്യാത്തതും നിലവാരം കുറഞ്ഞ പൈപ്പ് അടക്കമുള്ളവ സാമഗ്രികൾ ഉപയോഗച്ചിരിക്കുന്നതുമാണ് ജലവിതരണം തകരാറിയാക്കിയിരിക്കുന്നത്.

വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടറുടെയും ഉദാസീനതയാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. തേക്കടി തടാകത്തിൽനിന്നാണ് കുടിവെള്ളം പന്പ് ചെയ്യുന്നത്. ചക്കുപള്ളം, കുമളി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാണ് അലങ്കോലമായി കിടക്കുന്നത്. കുമളി സെൻട്രൽ ജംഗ്ഷനും മുസ്‌ല‌ിം പള്ളിക്കുമിടയിൽ മൂന്നിടത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. റോഡിനടിയിലൂടെയുള്ള പൈപ്പ് പൊട്ടി റോഡിലൂടെയും റോഡിന് അടിവശത്തുകൂടിയും ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ദിനംപ്രതി പാഴാകുന്നത്.

കുമളി പഞ്ചായത്തിലെ അമരാവതി, കുരിശുമല, കൊല്ലംപട്ടട കുരിശുമല പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ല. അമരാവതിയടക്കം വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിന് പുതിയ കണക്‌ഷനുകൾ നല്കിയിട്ടുണ്ട്. തട്ടിക്കൂട്ടി നല്കിയ കണക്ഷനുകളിൽ ചോർച്ചയും ഉണ്ട്. അമരാവതി, രണ്ടാം മൈൽ, കുരിശുമല തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ചോർച്ചയെ തുടർന്ന് വെള്ളം എത്തുന്നില്ല.