കുറുവേലി പാലത്തിനു താഴെ ബണ്ട് ബലപ്പെടുത്തി തടയണ നിർമിക്കണമെന്ന്
Saturday, June 15, 2024 6:49 AM IST
പെരുവ: മുളക്കുളം പഞ്ചായത്തിലെ കുറുവേലി പാലത്തിന് താഴെ തോടിന്‍റെ ബണ്ട് ബലപ്പെടുത്തി ഉയരത്തില്‍ തടയണ നിര്‍മിക്കണമെന്ന് ആവശ്യം. തടയണ നിര്‍മിച്ചു പൊതുജനത്തിനു നീന്താനും കുളിക്കാനും ഉപയോഗപ്പെടുന്ന ജലാശയമാക്കി ഇവിടം മാറ്റിയെടുക്കണമെന്നാവശ്യപ്പെട്ടു ജനകീയ പ്രതികരണവേദി മുളക്കുളം പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നല്‍കി.

കഴിഞ്ഞ മഴയില്‍ തകര്‍ന്ന തോടിന്‍റെ ബണ്ട് പുനർനിര്‍മിച്ചു തോടിനോടു ചേര്‍ന്ന് പടിഞ്ഞാറ് ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്ന പുറംപോക്കു സ്ഥലംകൂടി ഏറ്റെടുത്താന്‍ മനോഹരമായ തടാകം ഉണ്ടാക്കാന്‍ കഴിയും. കൂടാതെ ഇടയാറ്റ് പാടശേഖരത്തിലെ കൃഷിക്കും ഈ തടാകത്തിലെ വെള്ളം ഉപയോഗപ്പെടുത്താനാവും.

വേനല്‍ക്കാലത്ത് കനാല്‍ജലം കൂടി ലഭിക്കുമെന്നതിനാല്‍ ഇവിടം പന്ത്രണ്ട് മാസവും ജലസമൃദ്ധമായിരിക്കും. ഇതോടെ സമീപത്തെ വീടുകളിലെ കിണറുകളില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമവും പരിഹരിക്കാനാവും.

ജില്ലാ പഞ്ചായത്ത്, എംഎല്‍എ, എംപി എന്നിവരുടെ സഹകരണത്തോടെ ഒരു പദ്ധതി തയാറാക്കി മൈനര്‍ ഇറിഗേഷന്‍ വകുപ്പിനു സമര്‍പ്പിച്ച് പ്രാവര്‍ത്തികമാക്കണമെന്ന് ജനകീയ പ്രതികരണ വേദി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ രാജു തെക്കേക്കാല നിവേദനത്തില്‍ ആവശ്യപ്പെട്ടു.