സങ്കടക്കടലായി സെന്‍റ് ജൂഡ്, പുഷ്പഗിരി ആശുപത്രികൾ
Friday, June 14, 2024 11:42 PM IST
ബെന്നി ചിറയില്‍

ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് ശ്രീഹരി പ്രദീപിന്‍റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് തുരുത്തി യൂദാപുരം സെന്‍റ് ജൂഡ് ആശുപത്രി അങ്കണത്തില്‍ എത്തിയപ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖം അണപൊട്ടി.

ആശുപത്രി അങ്കണം സങ്കടക്കടലായി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.40നാണ് ഇരുപതാംനമ്പര്‍ ആംബുലന്‍സില്‍ ശ്രീഹരിയുടെ മൃതദേഹം എത്തിച്ചത്. ശ്രീഹരിയുടെ മൃതദേഹം ഒരുനോക്കുകാണാന്‍ സഹോദരന്‍ അര്‍ജുനന്‍ വിതുമ്പലോടെ നില്‍ക്കുന്ന കാഴ്ച അതീവ ദുഃഖകരമായിരുന്നു.

പെട്ടിപൊട്ടിച്ച് പുറത്തെടുത്ത ശ്രീഹരിയുടെ ചേതനയറ്റ ശരീരംകണ്ട സൃഹൃത്തുക്കളുടെ പൊട്ടിക്കരച്ചില്‍ ആശുപത്രി അങ്കണത്തില്‍ കൂടിയവരെ കണ്ണീരിലാഴ്ത്തി. മൂന്നോടെ തുരുത്തി യൂദാപുരം സെന്‍റ് ജൂഡ് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. മന്ത്രി വി.എന്‍. വാസവന്‍, ജോബ് മൈക്കിള്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ വിഗ്‌നേശ്വരി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ടോമിച്ചന്‍ ജോസഫ് എന്നിവര്‍ ശ്രീഹരിയുടെ വീട്ടിലെത്തി മാതാപിതാക്കളായ പ്രതീപിനെയും ദീപയെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.

പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസിന്‍റെ മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഭാര്യ റോസി തോമസിന്‍റെ വിതുമ്പല്‍ തടിച്ചുകൂടിയ ജനാവലിയെ കണ്ണീരണിയിച്ചു. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ആന്‍റോ ആന്‍റണി എംപി എന്നിവര്‍ എത്തിയിരുന്നു.