പൈങ്ങനയ്ക്ക് സമീപം ദേശീയപാതയിലെ കുഴി; അപകടങ്ങൾ പെരുകുന്നു
Friday, June 14, 2024 10:52 PM IST
മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങനയ്ക്ക് സമീപം കൊടുംവളവിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ അപകട ഭീഷണി ഉയർത്തുന്നു. റോഡിന്‍റെ വശങ്ങളിലെ ഓടയുടെ അഭാവം മൂലം മഴ പെയ്യുമ്പോൾ വെള്ളം റോഡിലൂടെ ഒഴുകുന്നതാണ് ടാറിംഗ് തകർന്ന് കുഴി രൂപപ്പെടാൻ കാരണം. കുഴിയിൽ വെള്ളം കെട്ടിനിന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി.

സാധാരണ ഗതിയിൽ പോലും നിരവധി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് പൈങ്ങനായിലെ കൊടും വളവ്. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് മുന്പ് ഇവിടെ ദേശീയപാത വിഭാഗം വളവിന് വീതി കൂട്ടിയിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ റോഡിന്‍റെ നടുക്ക് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. വളവ് തിരിഞ്ഞുവരുന്ന വാഹനത്തിലെ ഡ്രൈവർമാർ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് കുഴി ശ്രദ്ധയിൽപ്പെടുന്നത്. കുഴിയിൽ വീഴാതെ വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഏഴോളം അപകടങ്ങൾ ഇവിടെ സംഭവിച്ചതായി പ്രദേശവാസികൾ പറയുന്നു. രാത്രി സമയങ്ങളിൽ വളവ് തിരിഞ്ഞെത്തുന്നവരുടെ ശ്രദ്ധയിലും കുഴി കാണാതെ പോകുകയും അപകടം സംഭവിക്കുന്നതും പതിവാണ്.