കുടുംബത്തോടൊപ്പം ദീപികയെയും ചേർത്തുനിർത്തണം: മാർ ജോസ് പുളിക്കൽ
Friday, June 14, 2024 10:52 PM IST
കാഞ്ഞിരപ്പള്ളി: കുടുംബത്തോടൊപ്പം ദീപികയെയും ചേർത്തുനിർത്തണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ദീപിക ഫ്രണ്ട്സ് ക്ലബ് രൂപതാതല പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ദീപികയുടെ പിൻബലവും എഴുത്തുകളുടെ ശക്തിയും നിലപാടുകളുടെ ചേർത്തുപിടിക്കലും ക്രിസ്ത്യൻ സമുദായത്തെ ഏറെ ശക്തിപ്പെടുത്തി. സമുദായത്തിന്‍റെ അഭിമാനം വാനോളം ഉയർത്തുന്നതിൽ ദീപികയുടെ പങ്ക് നിസ്തുലമാണ്. സമുദായം വ്യത്യസ്ത രീതികളിൽ വളർന്നു വലിയ നിലകളിൽ എത്തിച്ചേരാൻ ദീപിക ഏറെ പങ്കുവഹിച്ചു. ദീപികയുടെ വളർച്ചയ്ക്ക് ഡിഎഫ്സി അനിവാര്യമാണെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.

വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് വിഷയാവതരണം നടത്തി. സെക്രട്ടറി ജയിംസ് കുഴിക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. രൂപത പ്രസിഡന്‍റ് ജോയി മടുക്കക്കുഴി, വൈസ് പ്രസിഡന്‍റ് ബിജു പത്യാല, ദീപിക ന്യൂസ് എഡിറ്റർ ജോൺസൺ വേങ്ങത്തടം, ഡിഎഫ്സി കോ-ഓർഡിനേറ്റർ വർഗീസ് ഡൊമിനിക്, ഡിസിഎല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ എന്നിവർ പ്രസംഗിച്ചു. രൂപതയിലെ 13 ഫൊറോനകളിലെ ഡിഎഫ്സി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.