വന്ധ്യംകരണ നടപടികള്‍ പാളുന്നു : നഗര-ഗ്രാമ ഭേദമെന്യേ തെരുവുനായക്കൂട്ടങ്ങള്‍ ഭീഷണി
Friday, June 14, 2024 6:58 AM IST
ചങ്ങനാശേരി: തെരുവുനായക്കൂട്ടങ്ങള്‍ നാട്ടുകാര്‍ക്കു ഭീഷണി. വന്ധ്യംകരണ നടപടികള്‍ പാളുന്നു. തദ്ദേശഭരണ സംവിധാനങ്ങള്‍ നിസംഗത പുലര്‍ത്തുമ്പോള്‍ ജനങ്ങള്‍ കടുത്ത ആശങ്കയില്‍.

ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവുനായ്ക്കള്‍ കൂട്ടത്തോടെ വിഹരിക്കുന്നത് വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്കാണ് ഭീഷണിയാകുന്നത്. എബിസി പദ്ധതിക്കായുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തീര്‍ന്നതും തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ പുതുതായി ഫണ്ട് അനുവദിക്കാത്തതുമാണ് പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നഗരത്തിലെയും സമീപ ഗ്രാമങ്ങളിലെയും മാംസ, മത്സ്യ മാര്‍ക്കറ്റുകളുടെയും കോഴി വില്പനശാലകളുടെയും സമീപങ്ങളിലാണ് തെരുവ് നായ്ക്കൾ വിഹരിക്കുന്നത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ തെരുവ് നായ്ക്കള്‍ യാത്രക്കാര്‍ക്ക് ശല്യമായിരിക്കുകയാണ്.

നായ്ക്കളുടെ വന്ധ്യംകരണ നടപടികള്‍ നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടതായാണ് പരാതി ഉയരുന്നത്. വിവിധ സ്ഥലങ്ങളില്‍ രാവിലെ സ്‌കൂളുകള്‍ തുറക്കാനെത്തുമ്പോള്‍ വരാന്തയിലും മുറ്റത്തും നായ്ക്കള്‍ കൂട്ടമായി വിഹരിക്കുന്നത് പതിവ് കാഴ്ചയാണ്. പുഴവാത് ഗവൺമെന്‍റ് യുപി സ്‌കൂൾ പരിസരം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായതായി പരാതിയുണ്ട്.

ആനന്ദപുരം ക്ഷേത്രത്തിനു സമീപം കഴിഞ്ഞദിവസം കാല്‍നടയാത്രക്കാരനു തെരുവുനായയുടെ കടിയേറ്റ സംഭവമുണ്ടായി.

ചങ്ങനാശേരി ബൈപാസില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചത് പ്രഭാതസവാരിക്കാര്‍ക്കും ഇരുചക്രവാഹന സഞ്ചാരികള്‍ക്കും വലിയ ഭീഷണിയാണ്.