അറുപതു തവണ രക്തദാനം; റോബർട്ടിനിത് മഹാദാനം
Friday, June 14, 2024 6:50 AM IST
ഇന്ന് ലോക രക്തദാതാ ദിനം

കടുത്തുരുത്തി: രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും നിരവധിയാളുകള്‍ക്ക് രക്തം നല്‍കുകയും ചെയ്തു പെരുവ സ്വദേശിയായ റോബര്‍ട്ട് തോട്ടുപുറം മാതൃകയാകുന്നു. രക്തദാനം മഹാദാനമായി കാണുന്ന റോബര്‍ട്ട് തോട്ടുപുറം തന്‍റെ 45 വയസിനിടെ 60 തവണയാണ് രക്തം ദാനം ചെയ്തത്. കൃത്യമായ ഇടവേളകളിലും, അത്യാവശ്യ ഘട്ടങ്ങളിലും രക്തം ദാനം ചെയ്യാന്‍ തയാറാണ് റോബര്‍ട്ട്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചു 15 കൊല്ലത്തോളമായി നിരവധി രക്തദാന ക്യാമ്പുകള്‍ റോബര്‍ട്ട് ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ഐഎംഎയുമായി സഹകരിച്ചു ഏറ്റവും കൂടുതല്‍ രക്തദാന ക്യാമ്പ് നടത്തിയതിന് കഴിഞ്ഞവര്‍ഷം റോബര്‍ട്ടിനെ ആദരിച്ചിരുന്നു. സ്വന്തം ഭവനത്തില്‍ രക്തദാനക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നതിനായി സൗകര്യമൊരുക്കിയും ഇദേഹം വ്യത്യസ്തനായി.

ഓരോ രക്തദാന ക്യാമ്പില്‍ നിന്നും 50 യൂണിറ്റോളം രക്തം ശേഖരിച്ചു നല്‍കാനും റോബര്‍ട്ടിന് കഴിഞ്ഞു. നിരവധി തവണ രക്തദാനം നടത്തിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുക്കൊണ്ട് കൂടുതലാളുകളെ ഈ പ്രവര്‍ത്തിയിലേക്കു ആകര്‍ഷിക്കാനും പ്രേരിപ്പിക്കാനും റോബര്‍ട്ട് നേതൃത്വം നല്‍കി.

തന്‍റെ എല്ലാ ജന്മദിനത്തിലും രക്തം ദാനം ചെയ്തു രക്തദാനത്തിന്‍റെ പ്രാധാന്യം മറ്റുള്ളവരിലേക്കെത്തിക്കാന്‍ റോബര്‍ട്ട് ശ്രമിക്കുന്നു. നാട്ടുകാരും യുവജനങ്ങളും മറ്റപ്പള്ളിക്കുന്ന് റെസിഡന്‍റ്സ് അസോസിയേഷനും സാമൂഹ്യ രാഷ്‌ട്രീയ പ്രവര്‍ത്തകരുമെല്ലാം രക്തദാനത്തിന് പിന്തുണയുമായി റോബര്‍ട്ടിനൊപ്പമുണ്ട്. റോബര്‍ട്ടിന്‍റെ നേതൃത്വത്തില്‍ രക്തം ദാനം ചെയ്യാന്‍ തയാറായ യുവജനങ്ങളുടെ പ്രത്യേക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ നിരവധിയാളുകള്‍ക്ക് രക്തം ദാനം ചെയ്യാനും ഇവരുടെ കൂട്ടയ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്.

കര്‍ഷക കുടുംബം എന്ന റോബര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള വാട്സാപ്പ് കൂട്ടായ്മ വളരെ അത്യാവശ്യമായി രക്തം വേണ്ടവര്‍ക്ക് ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുവാനും സഹായിക്കുന്നു.

രക്തദാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും പതിവായി രക്തം നല്‍കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി റോബര്‍ട്ടിന്‍റെ നേതൃത്വത്തില്‍ രക്തം ദാനം ചെയ്യാന്‍ തയ്യാറായ നൂറിലധികം ആളുകളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

പൊതുപ്രവര്‍ത്തകനായ റോബര്‍ട്ട് സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള പതിനായിരത്തിലധികം ആളകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 15 ഓളം കര്‍ഷക കുടുംബം എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ കൂടിയാണ്. തോട്ടുപുറത്ത് അബ്രഹാമിന്‍റെയും മേരിക്കുട്ടിയുടെയും മകനാണ് റോബര്‍ട്ട്. ഭാര്യ ജോയ്‌സി പോള്‍ ഇലഞ്ഞി സെന്‍റ് ഫിലോമിനാസ് സ്‌കൂളിലെ അധ്യാപികയാണ്. ലിയോ പോള്‍, അബ്രഹാം റോബര്‍ട്ട് എന്നിവര്‍ മക്കളും.