റോഡുകൾ പാടേ തകർന്നു; യാത്രാദുരിതത്തിൽ വലഞ്ഞ് കൂട്ടമാവ് നിവാസികൾ
Friday, June 14, 2024 6:50 AM IST
പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്ത് ഒന്നാം വാർഡിലെ പ്രധാന റോഡുകളായ അരുവിക്കുഴി -കൂട്ടമാവ്- ഇരുന്പുകുഴി റോഡും കൂട്ടമാവ്- പള്ളിക്കത്തോട് മാർക്കറ്റ് റോഡും തകർന്ന് യാത്ര ദുരിതമായി. ഒരു വർഷം മുന്പ് ജൽജീവൻ മിഷന്‍റെ പൈപ്പിടാൻ കുഴിച്ചതോടെയാണ് റോഡിന്‍റെ തകർച്ച ആരംഭിച്ചത്.

കരാറുകാർ റോഡ് പൂർവസ്ഥിതിയിൽ ആക്കാഞ്ഞതിനെത്തുടർന്ന് റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയാറായില്ല. ഇതാണ് റോഡിന്‍റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. പൈപ്പിടാൻ കുഴിച്ച ഭാഗം കരാറുകാർ നന്നാക്കിയശേഷം റോഡിന്‍റെ ബാക്കി ഭാഗം നന്നാക്കാമെന്ന നിലപാടാണ് പഞ്ചായത്ത് അധികൃതർക്കുള്ളത്.

റോഡിന്‍റെ പല ഭാഗങ്ങളിലും ഇളകിയ മെറ്റൽ കഷണങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. കയറ്റിറക്കങ്ങൾ നിറഞ്ഞ റോഡിൽ ഇതോടെ കാൽനട യാത്രപോലും കഴിയാത്ത സ്ഥിതിയാണ്. മഴവെള്ളം കുത്തിയൊഴുകി തകർന്ന റോഡിൽ മണ്ണും കെട്ടിടാവശിഷ്ടങ്ങളും നിരത്തിയാണ് നാട്ടുകാർ സഞ്ചാരയോഗ്യമാക്കുന്നത്.

അരുവിക്കുഴി പള്ളിയിലേക്കും പള്ളിക്കത്തോട്ടിലേക്കും ഇരുന്പുകുഴിയിലെ ഗ്യാസ് ഏജൻസിയിലേക്കും പോകുന്നതിന് നാട്ടുകാർ ഈ റോഡുകളെയാണ് ആശ്രയിക്കുന്നത്. ലൂർദ് ഭവൻ, ഏയ്ഞ്ചൽ ഹോം തുടങ്ങിയ സ്ഥാപനങ്ങളും ഈ റോഡുകളുടെ സമീപമാണ് സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് എത്തുന്നവരും സ്കൂൾ ബസുകളും റോഡിന്‍റെ ശോച്യാവസ്ഥയിൽ ദുരിതപ്പെടുകയാണ്. റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.