കുവൈറ്റിലെത്തി നാലാംനാള്‍ ശ്രീഹരിയെ മരണം കവർന്നു
Friday, June 14, 2024 12:00 AM IST
ചങ്ങനാശേരി: കുവൈറ്റിലെത്തി നാലാംനാള്‍ ശ്രീഹരി പ്രദീപിന് (23) ദാരുണാന്ത്യം. ഇളങ്കാവ് ക്ഷേത്രത്തിനുസമീപം കിഴക്കേടത്ത് പ്രദീപ്-ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് കഴിഞ്ഞ എട്ടിനാണ് കുവൈറ്റിലേക്കു പോയത്. ഒമ്പതിനാണ് എന്‍ബിടിസി കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്.

കഴിഞ്ഞ ആറുവര്‍ഷമായി ശ്രീഹരിയുടെ പിതാവ് കുവൈറ്റിലെ എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരനാണ്. പിതാവിന്‍റെ ശ്രമഫലമായാണ് ശ്രീഹരിക്ക് അതേ കമ്പനിയില്‍ ജോലി ലഭിച്ചത്. ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ പിന്നിടുംമുമ്പേ ശ്രീഹരിയെ മരണം അപഹരിക്കുകയായിരുന്നു. തൊട്ടടുത്തുള്ള ഫ്ലാറ്റുകളിലാണ് ശ്രീഹരിയും പിതാവ് പ്രദീപും താമസിച്ചിരുന്നത്. പ്രദീപാണ് ശ്രീഹരിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. പ്രദീപ് ഇന്ന് ഉച്ചയോടെ നാട്ടിലെത്തും. രാത്രിയോടെ ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.

ശ്രീഹരിയുടെ മരണവാര്‍ത്ത മാതാവ് ദീപയ്ക്കും സഹോദരങ്ങായ അര്‍ജുന്‍, ആനന്ദ് എന്നിവര്‍ക്കും തീരാവേദനയായി.