പാമ്പാടി വിതുമ്പുന്നു; സ്റ്റെഫിന്‍ ഇനി കണ്ണീരോര്‍മ
Friday, June 14, 2024 12:00 AM IST
കോട്ടയം: സ്വന്തമായൊരു ചെറിയ വീട് സ്റ്റെഫിന്‍റെ എക്കാലത്തെയും സ്വപ്‌നമായിരുന്നു. പാമ്പാടിയില്‍ വീടുപണി തുടങ്ങിയശേഷം കഴിഞ്ഞ ഡിസംബറില്‍ വീട്ടിലെത്തി. സ്വപ്‌നവീടിന്‍റെ പണികളില്‍ ദിവസങ്ങളോളം പങ്കാളിയാകുകയും ചെയ്തു. അടുത്ത മാസം വീടുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം.

പുതിയ വീട്ടില്‍ വലതുകാല്‍ വച്ചുകയറാന്‍ സ്‌റ്റെഫിന്‍ ഏബ്രഹാം സാബു (29) ഇനിയൊരിക്കലും വരില്ല. പോര്‍ച്ചില്‍ ഒരു കാര്‍ വേണമെന്നതും മോഹമായിരുന്നു. ബുക്ക് ചെയ്ത കാര്‍ ഇന്ന് വീട്ടിലെത്തിക്കാനും ബന്ധുക്കളെ ചുമതലപ്പെടുത്തിയിരുന്നു. വീടും കാറും കഴിഞ്ഞാല്‍ വിവാഹം എന്ന സ്വപ്‌നവും പൂവണിയാതെ സ്റ്റെഫിന്‍ കണ്ണീരോര്‍മയായി.

പഠനംപോലെ പന്തുകളിയും സ്റ്റെഫിന് ആവേശമായിരുന്നു. പാമ്പാടി പിടിഎം സ്‌കൂള്‍ മൈതാനത്തെ നാടന്‍ പന്തുകളിയുടെ ആവേശസംഘാടകനുമായിരുന്നു സ്റ്റെഫിന്‍. ആര്‍ഐടിയില്‍നിന്ന് മികച്ച നിലയില്‍ എന്‍ജിനിയറിംഗ് പാസായ ശേഷമാണു കുവൈറ്റിലേക്ക് പോയത്. ഐപിസി ബഥേല്‍ സഭയിലെ ആരാധനയ്ക്ക് കീബോര്‍ഡ് വായിച്ചിരുന്നതും സ്‌റ്റെഫിനായിരുന്നു. ഇളയ സഹോദരങ്ങായ ഫെബിനെയും കെവിനെയും ഉന്നത നിലയില്‍ എത്തിക്കുകയെന്നതും ആഗ്രഹമായിരുന്നു. വീടിന്‍റെ എല്ലാ സാമ്പത്തിക ഉത്തരവാദിത്വങ്ങളും ചെറിയ പ്രായത്തില്‍തന്നെ ഏറ്റെടുത്ത് ഒരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് എല്ലാ മോഹങ്ങളും അഗ്നിയില്‍ പൊലിഞ്ഞത്.

വിശ്രമ ജീവിതം നയിക്കുന്ന പിതാവ് സാബു ഏബ്രഹാമിനും മാതാവ് ഷേര്‍ളിക്കും മകന്‍റെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല.