വലിയ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ശ്രദ്ധിക്കേണ്ടത്
Friday, June 14, 2024 12:00 AM IST
കോട്ടയം: കുവൈറ്റ് അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ ഫ്ലാറ്റുകളിലും ബഹുനില മന്ദിരങ്ങളിലും ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. ഫ്ലാറ്റുകളിലും ബഹുനില മന്ദിരങ്ങളിലും ഫയര്‍ സിസ്റ്റം നിര്‍ബന്ധമാക്കണം. വെന്‍റിലേഷന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. പുറത്തേക്ക് തുറന്നിരിക്കുന്ന ഫയര്‍ എക്‌സ്‌കേപ്പ് സ്റ്റെയര്‍ കെയ്‌സുകള്‍ വേണം. നാലു നിലകളില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ഫയര്‍ ലിഫ്റ്റ് നിര്‍ബന്ധമാണ്. വയറിംഗ്, ഇലക്‌ട്രിക്, ഗ്യാസ് സംവിധാനങ്ങള്‍ ഇടയ്ക്ക് പരിശോധിക്കുക. 16 മീറ്ററിനു മുകളില്‍ ഉയരമുള്ള കെട്ടിടത്തിന്‍റെ മുമ്പില്‍ ഫയര്‍ എന്‍ജിന്‍ എത്തി തീയണയ്ക്കാനായി എല്‍ ഷേയ്പ്പില്‍ പ്രത്യേക ക്രമീകരണം ഉണ്ടായിരിക്കണം.

25 മീറ്ററിനു മുകളിലുള്ള കെട്ടിടത്തിന്‍റെ ഒരോ നിലയിലും റെസ്‌ക്യൂ ഏരിയ നിര്‍ബന്ധമാണ്. ചെറിയ ഫ്ലാറ്റുകളുടെ മുകളില്‍ മിനിമം 10,000 ലിറ്റര്‍ വെള്ളം കൊള്ളാവുന്ന ടാങ്ക് ഉണ്ടായിരിക്കണം. വലിയ ഫ്ലാറ്റുകളിലാണെങ്കില്‍ അണ്ടര്‍ഗ്രൗണ്ടില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ഫയര്‍ ടാങ്ക് വേണം. ഫയര്‍ ടാങ്കുകള്‍ നിറഞ്ഞ ശേഷമേ വാട്ടര്‍ ടാങ്കുകളില്‍ വെള്ളം നിറയ്ക്കാന്‍ പറ്റുകയുള്ളൂ. മെയിന്‍ പമ്പിനു പുറമേ ഒരു ഡീസല്‍ പമ്പും ഉണ്ടായിരിക്കണം. എല്‍പിജി ലൈന്‍ സംവിധാനമുള്ള ഫ്ലാറ്റുകളില്‍ ഗ്യാസ് ലീക്ക് പെട്ടെന്ന് നിര്‍ത്തുന്നതിനായി എല്‍പിജി ബാങ്ക് എല്ലായിടത്തും സ്ഥാപിക്കണം.

ഹൈറൈസ്
ബില്‍ഡിംഗുകളിലെ
തീപിടിത്തം:
ശ്രദ്ധിക്കേണ്ടവ ‍

ഏറ്റവും ആദ്യം തീപിടിത്തം ശ്രദ്ധയില്‍പ്പെടുന്നയാള്‍ എവിടെയാണ് തീ പിടിച്ചതെന്നും എന്താണ് ആ സമയത്തെ അവസ്ഥയെന്നും ഫയര്‍ അലാം മുഴക്കി മറ്റു താമസക്കാരെ അറിയിക്കുക. ഉടന്‍ വിവരം തൊട്ടടുത്ത ഫയര്‍ഫോഴ്‌സ് യൂണിറ്റിനെ അറിയിക്കുക.രക്ഷപ്പെടാന്‍ കെട്ടിടത്തിന്‍റെ പുറംഭിത്തിയോട് ചേര്‍ന്നുള്ള സ്റ്റെയര്‍ കേസുകള്‍ മാത്രം ഉപയോഗിക്കുക.ഒരു കാരണവശാലും ലിഫ്റ്റ് ഉപയോഗിക്കരുത്. പുകയുണ്ടെങ്കില്‍ തറയോട് ചേര്‍ന്ന്, കൈകള്‍ ഉപയോഗിച്ച് മുന്‍ഭാഗം പരതി സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മുന്നിലേക്ക് ഇഴഞ്ഞു നീങ്ങുക. പുക നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ ഒരു നനഞ്ഞ ടവല്‍ ഉപയോഗിച്ച് മുഖം മറച്ച് ശ്വസിക്കുന്നത് ഉള്ളിലേക്ക് കടക്കുന്ന പുകയുടെ അളവ് കുറയ്ക്കും.

പുക മാത്രമാണെങ്കില്‍ സാധ്യമായ എല്ലാ വാതിലുകളും തുറന്നു പരമാവധി വെന്‍റിലേഷന്‍ ഉറപ്പാക്കുക.

അടച്ചിട്ട മുറിലാണെങ്കില്‍ നനഞ്ഞ തുണി ഉപയോഗിച്ച് വാതിലുകളുടെ അടിവശം പുക ഉള്ളിലേക്ക് കടക്കാത്ത വിധം അടച്ചു വയ്ക്കുക. റെസ്‌ക്യൂവര്‍ എത്തുന്നത് വരെ പരിഭ്രാന്തരാകാതിരിക്കുക.

മുന്‍കരുതല്‍ നടപടികള്‍

നിശ്ചിത ഇടവേളകളില്‍ കെട്ടിടത്തില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടത്തുക

താമസക്കാര്‍ക്ക് അപകടം ഉണ്ടായാല്‍ എന്തു ചെയ്യണമെന്നുള്ള ബോധവത്കരണം / ഒഴിപ്പിക്കല്‍ ഡ്രില്ലുകള്‍ മുതലായവ പരിശീലിക്കുക.

എല്ലാ കെട്ടിടങ്ങളിലും സ്ഥിരം അഗ്‌നിശമന സംവിധാനങ്ങള്‍ എല്ലായിപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്ന് ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തുക.


വിവരങ്ങൾക്ക് കടപ്പാട്
അനൂപ് രവീന്ദ്രന്‍ സ്റ്റേഷന്‍ ഓഫീസര്‍ ഫയര്‍ ആന്‍ഡ്
റെസ്‌ക്യൂസ്റ്റേഷന്‍. ചങ്ങനാശേരി