കുവൈറ്റ് തീപിടിത്തം; ആശങ്കയോടെ ബന്ധുക്കള്‍
Friday, June 14, 2024 12:00 AM IST
കോട്ടയം: കുവൈറ്റ് തീപിടിത്തത്തിൽ ദുരന്തത്തിന്‍റെ വ്യാപ്തി പുറത്തുവിടുന്നതില്‍ കുവൈറ്റില്‍ നിയന്ത്രണങ്ങളേറെയാണ്. ഇന്ത്യന്‍ എംബസിയും ഇക്കാര്യത്തില്‍ നിയന്ത്രണംവച്ചു. എട്ടു മലയാളികള്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ ഇന്നലെ 23 ലേക്ക് ഉയര്‍ന്നു.

മലയാളി അസോസിയേഷനുകളും മലയാളികളുടെ സന്നദ്ധസംഘടനകളും നിരവധിയുണ്ടെങ്കിലും സഹായങ്ങള്‍ എത്തിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടായി.

പാമ്പാടി സ്വദേശി സ്റ്റെഫിന്‍റെ മരണം ബുധനാഴ്ച വൈകുന്നേരം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസും (38), ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപും (23) മരിച്ച വിവരം ഇന്നലെയാണ് പുറത്തുവന്നത്. കുവൈറ്റില്‍ ഇവരുടെ നിരവധി ബന്ധുക്കള്‍ ജോലിചെയ്യുന്നുണ്ടെങ്കിലും പോലീസും ആശുപത്രി അധികൃതരും വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. ദുരന്തത്തില്‍പ്പെട്ടവരുടെ രേഖകളും മറ്റും നഷ്ടമായിട്ടുണ്ട്. ചില മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുമായിരുന്നു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കോട്ടയം, പത്തനംതിട്ട ജില്ലക്കാരായ പതിനഞ്ചു പേര്‍ ചികിത്സയിലുണ്ടെന്നാണ് സൂചന. മരിച്ചവരും പൊള്ളലേറ്റവരും ഇന്ത്യാക്കാരും ഫിലിപ്പൈന്‍സുകാരുമാണ്. നാട്ടിലുള്ള ബന്ധുക്കള്‍ ആശുപത്രികളുമായി ബന്ധപ്പെട്ടിട്ടും വിവരങ്ങള്‍ പുറത്തുവിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ ഹെല്‍പ് നമ്പറുകളില്‍ വിളച്ചെങ്കിലും ഇംഗ്ലീഷിൽ മാത്രമാണ് വിവരങ്ങൾ നൽകുന്നത്.