ഉരുണ്ടുനീങ്ങിയ ലോറിക്കും മതിലിനും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം
Friday, June 14, 2024 12:00 AM IST
മണര്‍കാട്: ചായ കുടിക്കാന്‍ ലോറി നിര്‍ത്തിയ ഡ്രൈവര്‍, വാഹനം മുന്നോട്ട് ഉരുണ്ടതു കണ്ട് ചാടിക്കയറുന്നതിനിടെ ലോറിക്കും മതിലിനും ഇടയിൽപ്പെട്ട് മരിച്ചു.

തിരുവനന്തപുരം വര്‍ക്കല സ്വദേശി ചന്ദ്രദാസാ (68)ണു മരിച്ചത്. മണര്‍കാട് പൗള്‍ട്രി ഫാമിനുസമീപം ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. കളത്തിപ്പടിയിലെ പാചകവാതക ഏജന്‍സിയിലേയ്ക്ക് സിലിണ്ടറുമായി വരികയായിരുന്നു ലോറി. ലോറി ഡ്രൈവര്‍ ചായ കുടിക്കുന്നതിനായാണ് പൗള്‍ട്രി ഫാമിന് സമീപത്തെ തട്ടുകടയ്ക്കു സമീപം ലോറി നിര്‍ത്തിയത്.

ലോറി നിര്‍ത്തി പുറത്തിറങ്ങി നടക്കുന്നതിനിടെ ലോറി മുന്നോട്ട് ഉരുണ്ടു നീങ്ങുകയായിരുന്നു. ഓടിയെത്തിയ ചന്ദ്രദാസ് ലോറിയുടെ കാബിന്‍ വഴി ചാടി ഉള്ളില്‍ കയറാന്‍ ശ്രമിച്ചു. ഇതിനിടെ ലോറി സമീപത്തെ മതിലിനോട് ചേര്‍ന്ന് വന്നപ്പോള്‍ ചന്ദ്രദാസ് ഇതിനിടയില്‍പ്പെട്ടു തത്ക്ഷണം മരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേര്‍ന്ന് വാഹനം മാറ്റി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തില്‍ സമീപത്തെ കടയുടെ ഭിത്തിയും ബോര്‍ഡും തകര്‍ന്നിട്ടുണ്ട്. ലോറിയുടെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതാണ് അപകടത്തിന് കാരണമായത്.

നടുക്കം വിട്ടുമാറാതെ
സുരേഷും ലീലാമണിയും

മണര്‍കാട്: മരണം കണ്‍മുമ്പില്‍ കണ്ട നടുക്കം വിട്ടുമാറാതെ സുരേഷും ലീലാമണിയും. മണര്‍കാട് പൗള്‍ട്രി ഫാമിനു സമീപം തട്ടുകട നടത്തുന്നവരാണ് അമയന്നൂര്‍ സ്വദേശി സുരേഷും ഭാര്യ ലീലാമണിയും.

പുലര്‍ച്ചെ ഒന്നര മുതലാണ് കടയുടെ പ്രവര്‍ത്തനം. കടയിലേക്കുള്ള സാധനങ്ങളുമായി ഓട്ടോയിലെത്തി കടയില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടയില്‍ പതിവായി ചായ കുടിക്കാനെത്തുന്ന ലോറി ഡ്രൈവര്‍ ചന്ദ്രദാസ് കടയിലേക്ക് നടന്നുവരുന്നത് ഇരുവരും കണ്ടതാണ്.

പെട്ടെന്നാണ് ചന്ദ്രദാസ് ലോറിക്കു പിന്നാലെ ഓടുന്നതും വലിയ ശബ്ദം കേള്‍ക്കുന്നതും. ഓടിയെത്തിയപ്പോള്‍ സമീപത്തെ കടയുടെ മതിലില്‍ ഇടിച്ചുനില്‍ക്കുന്ന ലോറിക്കിടയില്‍ ഞെരുങ്ങി നില്‍ക്കുന്ന ചന്ദ്രദാസിനെയാണ് കാണാന്‍ കഴിഞ്ഞത്.

ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന് ചന്ദ്രദാസിനെ പുറത്തേക്ക് ഇറക്കാന്‍ നോക്കിയെങ്കിലും നടന്നില്ല.

തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.
കുറെ വര്‍ഷമായി ഇതുവഴി ലോറി കടന്നുപോകുമ്പോള്‍ ചന്ദ്രദാസ് ഈ തട്ടുകടയിലാണ് ചായ കുടിക്കാനെത്തിയിരുന്നത്.