ഇനി ക്ലാസെടുക്കാനും ഹാജര്‍ വിളിക്കാനും ജിമ്മിസാര്‍ വരില്ല...
Thursday, June 13, 2024 10:52 PM IST
കടനാട്: വിദ്യാര്‍ഥികള്‍ എല്ലാം ഹാജരായിട്ടും ക്ലാസ് ടീച്ചറായ ജിമ്മിസാര്‍ മാത്രം ഇന്നലെ സ്‌കൂളില്‍ എത്തിയില്ല. എല്ലാ ദിവസവും രാവിലെ ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ മകനോടൊപ്പം കാറോടിച്ച് സ്‌കൂളിലേക്ക് വരുന്നത് പതിവ് കാഴ്ചയായിരുന്നു. എന്നാല്‍, ഇന്നലെ കടനാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് എ ഡിവിഷനില്‍ ഹാജര്‍ വിളിക്കാന്‍ ക്ലാസ് അധ്യാപകനായ ജിമ്മിസാര്‍ എത്തിയില്ല.

വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനായി കാത്തിരുന്നു. എന്നാല്‍ വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു വിദ്യാര്‍ഥികള്‍ക്കും സഹഅധ്യാപകര്‍ക്കും കേള്‍ക്കാനായത്. ഇനി ക്ലാസെടുക്കാനും ഹാജര്‍ വിളിക്കാനും ജിമ്മി സാര്‍ വരില്ലെന്ന്... സദാ പുഞ്ചിരിച്ച് വിദ്യാര്‍ഥികളുമായി സൗഹൃദം പങ്കിട്ടു നടന്ന ജിമ്മിസാറിന്‍റെ വേര്‍പാട് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും താങ്ങാനാവാത്ത വേദനയായി.

ഇന്നലെ രാവിലെയാണ് മാനത്തൂര്‍ പനയ്ക്കപ്പത്തിയില്‍ (ചീങ്കല്ലേല്‍) ജിമ്മി ജോസ് (49) വീടിനു സമീപം പുരയിടത്തില്‍ ഷോക്കേറ്റു മരിച്ചത്. മൂന്നു വര്‍ഷമായി കടനാട് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിവരികയായിരുന്നു. സ്‌കൂളില്‍ ഒരുക്കിയ ഇംഗ്ലീഷ് റേഡിയോ പ്രോഗ്രാം, ഇംഗ്ലീഷ് അഭിരുചി വര്‍ധിപ്പിക്കാനുള്ള ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ ജിമ്മിസാറിന്‍റെ മികവിന്‍റെ തെളിവുകള്‍ മാത്രം. 2023-24 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും വീടുകള്‍ പ്രധാനാധ്യാപകനോടൊപ്പം സന്ദര്‍ശിച്ച് അവരെ പഠന മികവിലേക്കു നയിക്കാന്‍ ജിമ്മിസാര്‍ കാണിച്ച തീക്ഷ്ണത സ്‌കൂള്‍ ചരിത്രത്തിലെതന്നെ മികച്ച എസ്എസ്എല്‍സി വിജയത്തിന് കാരണമായതായി ഹെഡ്മാസ്റ്റര്‍ സജി തോമസ് പറഞ്ഞു.

സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ രാജേഷ് വാളിപ്ലാക്കല്‍, നിര്‍മല ജിമ്മി, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തന്‍പുര, പിടിഎ പ്രസിഡന്‍റ് സിബി അഴകന്‍പറമ്പില്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വൈകുന്നേരം നാലോടെ മാനത്തൂരിലെ വസതിയിലെത്തിച്ചു.

ഇന്നു രാവിലെ ഒമ്പതുമുതല്‍ കടനാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം മാനത്തൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍ സംസ്‌കരിക്കും.