മുണ്ടക്കയം വെള്ളനാടി ചെക്ക്ഡാമിലെ മണൽ നീക്കാൻ നടപടി
Thursday, June 13, 2024 10:52 PM IST
മുണ്ടക്കയം: മഴക്കാലത്ത് മുണ്ടക്കയം ടൗണിൽ വെള്ളപ്പൊക്കത്തിനും വേനൽക്കാലത്ത് കുടിവെള്ള ക്ഷാമത്തിനും കാരണമായി മണിമലയാറ്റിലെ വെള്ളനാടി ചെക്ക് ഡാമിൽ അടിഞ്ഞുകൂടികിടക്കുന്ന മണൽ നീക്കാൻ നടപടിയായി.

മേജർ ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ മണൽ ലേലം ചെയ്ത് നൽകി. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുവാനായി പഞ്ചായത്തിന്‍റെ നിരന്തര ഇടപെടലിനെത്തുടർന്നാണ് പ്രത്യേക അനുമതിയോടെ മണൽ നീക്കാൻ നടപടിയായത്. ടാക്സ് ഉൾപ്പെടെ 1.32 കോടി രൂപയ്ക്കാണ് മണൽ ലേലം ചെയ്തത്.

പത്തനംതിട്ട ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഡോ. പി.എസ്. കോശിയുടെ നേതൃത്വത്തിലാണ് ലേല നടപടികൾ നടന്നത്. മുണ്ടക്കയം വെള്ളനാടി ചെക്ക് ഡാമിന് സമീപത്ത് നടന്ന ലേലത്തിൽ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ, പഞ്ചായത്തംഗങ്ങൾ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

2021 ഒക്ടോബർ 16നുണ്ടായ മഹാപ്രളയത്തിലാണ് മണിമലയാറ്റിലും പുല്ലകയാറ്റിലും കല്ലും ചെളിയും മണലും കൂടുതലായി വന്നടിഞ്ഞത്. ചെക്കുഡാമിൽ മണൽ നിറഞ്ഞതോടെ പ്രദേശത്ത് മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽക്കാലത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായിരുന്നു.

തുടർച്ചയായി രണ്ടുദിവസം മഴപെയ്താൽ ചെക്ക്ഡാമിന്‍റെ മുകൾഭാഗത്ത് ജലനിരപ്പ് പെട്ടെന്ന് ഉയരുകയും അപകടഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ചെക്ക്ഡാമിൽ മണൽ വന്ന് മൂടിയതോടെ ഇതിനെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായിരുന്നു. കയങ്ങൾ മണൽ വന്നു മൂടിയതോടെ വേനൽക്കാലത്ത് ഇവിടെനിന്നു പമ്പ് ചെയ്യാൻ ജലമില്ലാത്ത അവസ്ഥയായിരുന്നു.

കഴിഞ്ഞ മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന പ്രധാന ജലവിതരണ പദ്ധതികളെല്ലാം പ്രവർത്തനം നിലച്ചിരുന്നു. ചെക്ക്ഡാമിലെ മണൽ നീക്കം ചെയ്താൽ പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിക്കൊപ്പം ജലവിതരണ പദ്ധതികളുടെ പ്രവർത്തനവും സുഗമമാകുമെന്ന് പ്രതീക്ഷയാണ് നാട്ടുകാർക്കുള്ളത്.