ചന്ദന കടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി
Sunday, June 23, 2024 5:44 AM IST
നിലമ്പൂർ: മലപ്പുറം സ്വദേശികളായ ആറംഗ സംഘത്തെ ഒന്നരടൺ ചന്ദനവുമായി സേലത്ത് വനം വകുപ്പ് പിടികൂടിയ കേസിൽ തുടർ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. എടവണ്ണ റേഞ്ച് ഓഫ‌ീസറാണ് പ്രതികളെ മഞ്ചേരി വനംകോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയത്.

മലപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ചന്ദനം ശേഖരിച്ചതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് എടുത്ത കേസിന്‍റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. നാലു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്.

മഞ്ചേരി പട്ടർകുളം തോട്ടുപുറം വീട്ടിൽ മുഹമ്മദ് സുഹൈൽ (34), പൂക്കോട്ടൂർ പള്ളിപ്പടി ചോലയിൽ മുഹമ്മദ് ഫസലുറഹ്മാൻ (26), പണ്ടാരപ്പെട്ടി ആലക്കാട് വീട്ടിൽ ഫജാസ് (35), പൂക്കോട്ടൂർ ഇല്ലിക്കാത്തൊടി വീട്ടിൽ ഉന്മർ (43), പട്ടർകുളം നറുകര അടങ്ങുംപുറം എ.പി. മിഷാൽ(27), വള്ളുവമ്പ്രം ഇല്ലിക്കാത്തൊടി മുഹമ്മദ് അബ്രാർ (26) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

എടവണ്ണ റെയ്ഞ്ചിലെ കൊടുംപുഴ വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പ് നടത്തുക. കഴിഞ്ഞ മൂന്നിനാണ് ഒന്നര ടൺ ചന്ദന തടികളുമായി പ്രതികൾ തമിഴ്നാട് സേലത്ത് വനം വകുപ്പിന്‍റെ പിടിയിലായത്. വിപണിയിൽ ഇതിന് ഒരു കോടിയോളം വില ലഭിക്കും.

86 ചെറി യബാഗുകളിലായി മിനി വാനിൽ വിൽപ്പനക്ക് കൊണ്ടു പോകും വഴിയാണ് വനംവകുപ്പിന്‍റെ പരിശോധനയിൽ ഇവർ പിടിയിലായത്. മലപ്പുറത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ചന്ദനം ശേഖരിച്ചതെന്ന പ്രതികളുടെ മൊഴിയിലാണ് വനം വകുപ്പ് തെളിവെടുപ്പ് നടത്തുക. ചെന്നൈയിലേക്കും പുതുച്ചേരിയിലേക്കും ചന്ദനം കടത്തിയിരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. പ്രത്യേക സംഘത്തിനാണ് തുടർ അന്വേഷണ ചുമതല.