17കാരി ഗര്‍ഭിണിയായി: പിതാവിന് ജീവപര്യന്തം തടവിനു പുറമെ 107 വര്‍ഷം കഠിന തടവും പിഴയും
Saturday, June 22, 2024 5:40 AM IST
മഞ്ചേരി: മകളെ പത്തു വയസു മുതല്‍ 17 വയസുവരെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന കേസില്‍ പിതാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകളിലായി 104 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അരീക്കോട് സ്വദേശിയായ 41 കാരനെയാണ് ജഡ്ജ് എസ്. രശ്മി ശിക്ഷിച്ചത്.

ഭാര്യയും രണ്ടു കുട്ടികളുമൊത്ത് താമസിച്ചു വരുന്ന വീട്ടില്‍ വച്ചാണ് പ്രതിയുടെ ലൈംഗികാതിക്രമം. 2006ൽ ജനിച്ച പെണ്‍കുട്ടിയെ പ്രതി പത്താമത്തെ വയസു മുതല്‍ 2023 മാര്‍ച്ച് 22 വരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പിതാവു തന്നെയാണ് അരീക്കോട് ആശുപത്രിയില്‍ കാണിച്ചത്. കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതോടെയാണ് പീഡന വിവരം പുറത്താകുന്നത്.

ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പരാതിയില്‍ അരീക്കോട് പോലീസ് കേസെടുത്തു. അരീക്കോട് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന എം. അബ്ബാസലി, സബ് ഇന്‍സ്‌പെക്ടര്‍ എം. കബീര്‍, അസി.സബ് ഇന്‍സ്‌പെക്ടര്‍ കെ. സ്വയംപ്രഭ എന്നിവരാണ് 2023 ഏപ്രില്‍ എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.

റിമാൻഡിലായ പ്രതി പരാതിക്കാരിയെ സ്വാധീനിക്കുമെന്നതിനാല്‍ കേസ് തീരും വരെ പ്രതിയെ ജുഡീഷല്‍ ക്സ്റ്റഡിയില്‍ വയ്ക്കണമെന്ന് പേലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇതുവരെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.

ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതാവസാനം വരെ എന്നാണെന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞു. പ്രതി പിഴ അടക്കുകയാണെങ്കില്‍ പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.

24 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.