വരള്‍ച്ച; കുരുമുളകു ചെടികള്‍ കരിഞ്ഞുണങ്ങുന്നു
Thursday, April 25, 2024 4:57 AM IST
കരുവാരകുണ്ട്: കടുത്ത വരള്‍ച്ചയില്‍ കുരുമുളകുവള്ളികള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നു. കരുവാരകുണ്ട് അല്‍ഫോന്‍സ് ഗിരിയിലെ പന്തക്കല്‍ ബേബിയുടെ രണ്ടേക്കര്‍ സ്ഥലത്തെ കുരുമുളകു വള്ളികളാണ് കനത്ത വരള്‍ച്ചയില്‍ നാശംവന്നത്. അതുപോലെ തന്നെ മലയോരത്തെ നിരവധി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കുരുമുളകു കൃഷിയും നശിച്ചിട്ടുണ്ട്.

ഇതില്‍ കുരുമുളകു കൃഷി ഉപജീവനമാക്കിയ ചെറുകിട കര്‍ഷകരുമുണ്ട്. കുരുമുളകു കൃഷിക്ക് ജലസേചനം നടത്താറില്ല. ജലസേചനം നടത്തിയാല്‍ തന്നെ ഉത്്പാദനം കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആറു മാസമായി മഴയില്ലാതെ മലയോരം കനത്ത വരള്‍ച്ചയെയാണ് നേരിടുന്നത്.

പകല്‍ സമയത്ത് അടിക്കുന്നത് തീക്കാറ്റാണെന്നും തീക്കാറ്റ് ഏല്‍ക്കുന്ന സര്‍വചെടികളും കരിഞ്ഞുണങ്ങുകയാണെന്നും ബേബി പന്തക്കല്‍ പറഞ്ഞു. ദ്രുതവാട്ടം എന്ന കുമിള്‍രോഗം ബാധിച്ച് മലയോരത്തു നിന്നു നേരത്തെ കുരുമുളകു കൃഷി അപ്രത്യക്ഷമായിരുന്നു. തുടര്‍ന്ന് കൃഷി വകുപ്പില്‍ നിന്നു കുരുമുളകു കൃഷിക്ക് പ്രോത്സാഹനം നല്‍കിയതിനെ തുടര്‍ന്നാണ് മലയോര കര്‍ഷകര്‍ കുരുമുളകു കൃഷി വ്യാപിപ്പിച്ചത്.

കൊക്കോ കൃഷിയും വരള്‍ച്ചയില്‍ വ്യാപകമായി നശിച്ചിട്ടുണ്ട്. കൊക്കോ കായ്ക്ക് ചരിത്രത്തിലാദ്യമായി റിക്കാര്‍ഡ് വിലയാണ് ലഭിക്കുന്നത്. ഒരു കിലോ ഉണക്കകായ്ക്ക് ആയിരം രൂപക്കു മുകളിലാണ് ഇപ്പോഴത്തെ വില.

കൊക്കോ കൃഷിക്ക് വേനല്‍ക്കാലത്ത് ജലസേചനം നടത്താറുണ്ടെങ്കിലും ഈ വര്‍ഷം ജനങ്ങള്‍ കുടിവെള്ളത്തിന് വരെ പ്രയാസപ്പെട്ടു കഴിയുകയാണെന്ന് അല്‍ഫോന്‍സ് ഗിരിയിലെ പ്രമുഖ കൊക്കോ കര്‍ഷകനായ കിഴക്കേത്തലക്കല്‍ സാജു ജേക്കബ് പറഞ്ഞു.

ചെറുകിട കര്‍ഷകരാണെങ്കില്‍ തൊഴിലാളികളെ ആശ്രയിക്കാതെ സ്വയം വിളവെടുപ്പ് നടത്താമെന്നതാണ് കൊക്കോ കൃഷിയുടെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരള്‍ച്ചയില്‍ നശിച്ച കുരുമുളക് കൃഷിയടക്കമുള്ളവക്ക് കൃഷി വകുപ്പ് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് മലയോര കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.