നിലമ്പൂര്‍ നഗരസഭയിലെ ചായ വിവാദ പരാതി ഓംബുഡ്‌സ്മാന്‍ തീര്‍പ്പാക്കി
Friday, May 3, 2024 5:52 AM IST
നിലമ്പൂർ: നിലമ്പൂർ നഗരസഭയിലെ ചായ വിവാദ പരാതി തദ്ദേശ സ്വയംഭരണങ്ങളുടെ ചുമതലയുള്ള ഓംബുഡ്സ്മാൻ തീർപ്പാക്കി. തന്നെ കുറ്റവിമുക്തയാക്കിയ നടപടി പരാതിക്കാരന് ഏറ്റ തിരിച്ചടിയെന്ന് ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍ പറഞ്ഞു.

നിലമ്പൂര്‍ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ബേക്കറിയില്‍ നിന്ന് നഗരസഭക്ക് ചായ വാങ്ങിയ ബില്ലില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നും ധനകാര്യ സ്ഥിരംസമിതി കമ്മിറ്റി അധ്യക്ഷ കൂടിയായ നഗരസഭാ ഉപാധ്യക്ഷയായ ബില്‍ പാസാക്കി നല്‍കിയെന്നും ഇതിലൂടെ നഗരസഭക്ക് വലിയ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ചട്ടലംഘനം നടത്തിയെന്നുമാണ് പ്രതിപക്ഷ നേതാവ് ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കിയത്.

നഗരസഭ കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് അയോഗ്യയാക്കണമെന്നും ഉപാധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പരാതിയിലെ ആവശ്യമാണ് ഓംബുഡ്‌സ്മാന്‍ തള്ളിയത്. പരാതി തള്ളിയ ഓംബുഡ്‌സ്മാന്‍റെ നടപടി പരാതിക്കാരനായ കൗണ്‍സിലര്‍ക്ക് ഏറ്റ തിരിച്ചടിയാണെന്ന് അരുമ ജയകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അടിസ്ഥാന രഹിതമായ പരാതി നല്‍കിയ പ്രതിപക്ഷ കൗണ്‍സിലര്‍ക്ക് അനുകൂലമായി വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ പി.എം. ബഷീര്‍, കക്കാടന്‍ റഹീം എന്നിവരും പങ്കെടുത്തു.

‘ഓംബുഡ്‌സ്മാന്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കും’

നിലമ്പൂര്‍: നഗരസഭയിലെ ചായ വിവാദ പരാതി തീര്‍പ്പാക്കിയ ഓംബുഡ്‌സ്മാന്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്. തനിക്ക് അനുകൂലമായ തീര്‍പ്പാണ് ഓംബുഡ്‌സ്മാനില്‍ നിന്നും ഉണ്ടായതെന്ന നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍റെ വാദം ശരിയല്ലെന്നും പാലോളി മെഹബൂബ്
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരാതിയില്‍ ചൂണ്ടിക്കാട്ടിയ ചട്ടലംഘനങ്ങള്‍ ശരിയാണെന്ന് തീര്‍പ്പിന്‍റെ പല ഭാഗത്തും ഓംബുഡ്‌സ്മാന്‍ സമ്മതിക്കുന്നുണ്ട്. ടെണ്ടര്‍ നടപടികള്‍ പോലും പാലിക്കാത്ത സാഹചര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പരാതി തീര്‍പ്പാക്കിയ ഉത്തരവില്‍ നഗരസഭ സെക്രട്ടറിയോട് ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് തനിക്ക് അനുകൂല വിധിയാണെന്ന ഉപാധ്യക്ഷയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. എല്ലാ പാപഭാരവും സെക്രട്ടറിയുടെ തലയില്‍കെട്ടിവെച്ച് രക്ഷപ്പെടാനാണ് അവര്‍ ശ്രമിക്കുന്നത്. പരാതികളെല്ലാം ശരിയായിരുന്നുവെന്ന് ഓംബുഡ്മാന്‍ ഉത്തരവില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അഴിമതി പുറത്ത് കൊണ്ടുവരും വരെ നിയമ നടപടികളുമായി മുന്നോട്ട് പോകും.