"അന്തര്‍ധാര’ പ്രയോഗത്തെ ചൊല്ലി പെരിന്തല്‍മണ്ണ നഗരസഭാ യോഗത്തില്‍ വാക്കേറ്റം
Wednesday, May 1, 2024 8:13 AM IST
പെരിന്തല്‍മണ്ണ: പ്രതിപക്ഷത്തുള്ള മുസ്‌ലിം ലീഗ് കൗണ്‍സിലറുടെ "അന്തര്‍ധാര’ പ്രയോഗത്തെ ചൊല്ലി പെരിന്തല്‍മണ്ണ നഗരസഭ യോഗത്തില്‍ വാക്കേറ്റവും ബഹളവും.

നഗരസഭ ടൗണ്‍ സ്ക്വയര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൗജന്യമായി വിട്ടുകൊടുത്തതായി കൗണ്‍സിലര്‍ പത്തഞ്ഞ് ജാഫര്‍ ആരോപിച്ചതാണ് വാക്കുതര്‍ക്കത്തിനും ബഹളത്തിനും വഴിവച്ചത്. ഏപ്രിലില്‍ ടൗണ്‍ സ്ക്വയറില്‍ നടന്ന മൂന്നു യോഗങ്ങളും നഗരസഭ ലഡ്ജറില്‍ ചേര്‍ത്തെങ്കിലും ബിജെപി യോഗം രേഖപ്പെടുത്തിയില്ലെന്നാണ് ജാഫര്‍ ആരോപിച്ചത്. എന്നാല്‍ യോഗം നടത്തുന്ന വിവരം ഫോണിലൂടെ മുന്‍കൂര്‍ അറിയിക്കുകയും പണം നല്‍കിയതായും ചെയര്‍മാന്‍ പി. ഷാജിയുടെ വിശദീകരണത്തില്‍ പ്രതിപക്ഷം തൃപ്തരായില്ല.

രേഖയില്‍ ചേര്‍ക്കാതെ യോഗം നടത്തിയത് ബിജെപി, സിപിഎം അന്തര്‍ധാരയുടെ ഭാഗമാണെന്ന ആരോപണം ഭരണപക്ഷത്തുള്ള സിപിഎം കൗണ്‍സിലര്‍മാരെ ചൊടിപ്പിച്ചു. ചെയര്‍മാന് പിന്നാലെ വൈസ് ചെയര്‍മാന്‍ എ. നസീറ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുണ്ടുമ്മല്‍ ഹനീഫ, മന്‍സൂര്‍ നെച്ചിയിലും "അന്തര്‍ധാര’ പ്രയോഗത്തിനെതിരേ രംഗത്തുവന്നു.

പ്രതിപക്ഷത്തുള്ള പച്ചീരി ഫാറൂഖും എം.എം. സക്കീര്‍ ഹുസൈനും വിശദീകരണം ചോദിക്കുകയും ബുക്ക് ചെയ്ത രേഖ കാണിക്കാനും ആവശ്യപ്പെട്ടു. ഇതിനിടെ ടൗണ്‍ സ്ക്വയര്‍ ബുക്ക് ചെയ്ത നോട്ടീസ് വരുത്തി ചെയര്‍മാന്‍ അംഗങ്ങളെ ബോധ്യപ്പെടുത്തി. തിരിക്കിനിടെ ഉദ്യോഗസ്ഥര്‍ വിട്ടു പോയതാകുമെന്ന വിശദീകരണവും നല്‍കി.കാര്യം വ്യക്തമായ സ്ഥിതിക്ക് അന്തര്‍ധാര പ്രയോഗം പിന്‍വലിക്കണമെന്ന ആവശ്യം ഭരണപക്ഷം ആവര്‍ത്തിച്ചതോടെ പ്രതിപക്ഷം പത്തി മടക്കി.