കനത്ത ചൂടിലും ആശ്വാസമായി കോട്ടേക്കുളം ജംഗ്ഷനിലെ കുളം
Thursday, March 28, 2024 1:04 AM IST
ആലത്തൂർ: മേലാർകോട് കോട്ടേക്കുളം ജംഗ്ഷന് സമീപത്തെ കുളം കത്തുന്ന ചൂടിലും ജലസമൃദ്ധിയിൽ നാട്ടുകാർക്കും പ്രദേശവാസികൾക്കും തുണയാവുകയാണ്. സമീപപ്രദേശങ്ങളിലെ കുളങ്ങൾ വറ്റി വരണ്ടും പലതും ഉപയോഗശൂന്യമായും കിടക്കുന്ന സ്ഥിതിയിൽ നിന്ന് വ്യത്യസ്തമാണ് കോട്ടേക്കുളത്തിന്‍റെ ജല സമൃദ്ധി. സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഈ കുളത്തെയാണ് വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത്.

വേനലവധി ആയതിനാൽ കുട്ടികൾ പലരും സായാഹ്നത്തിൽ കുളത്തിൽ നീന്തി ഉല്ലസിക്കുന്നു. തമിഴ്നാട്ടിൽ നിന്നുമുള്ള ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ കിലോമീറ്റർ താണ്ടി ദാഹജലം തേടി ഈ കുളത്തിലേക്ക് എത്തുന്നതും ഈ ജലസ്രോതസിന്‍റെ പ്രാധാന്യം വിളിച്ചോതുന്നു.