കണ്ണമ്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത 200 ഏക്കറിൽ തീപിടിത്തം
Thursday, March 28, 2024 1:04 AM IST
വടക്കഞ്ചേരി: കണ്ണമ്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് വ്യാപകമായ തീപിടിത്തം. 325 ഏക്കർ സ്ഥലത്ത് പലഭാഗത്തു നിന്നാണ് തീ പടർന്നിട്ടുള്ളത്.

200 ഏക്കറിൽ തീ പടർന്നതായി പരിസരവാസികൾ പറഞ്ഞു. ഭൂപ്രദേശം കഴിഞ്ഞ എട്ട് വർഷത്തോളമായി കാടുകയറി കിടക്കുകയാണ്.

ഇരുപതടിയോളം ഉയരത്തിലാണ് പൊന്തക്കാടുള്ളത്. ഇതിനാൽ തീ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇന്നലെ രാത്രി വൈകിയും തീ നിയന്ത്രിക്കാനായിട്ടില്ല.

ഇതിനാൽ പരിസരവാസികളും ഏറെ പരിഭ്രാന്തിയിലാണ്. മോട്ടോറുകൾ പമ്പ് ചെയ്തും മറ്റും തീ അണയ്ക്കാനുള്ള ശ്രമം നടത്തി.

പലയിടത്തായി ഫയർഫോഴ്സും തീയണക്കാൻ ശ്രമം നടത്തി. ഏറ്റെടുത്ത ഭൂമിയിൽ നിറയെ റബറും തെങ്ങും മറ്റു ഫലവൃക്ഷങ്ങളാണ്. കാടുമൂടി കിടക്കുന്ന പ്രദേശമായതിനാൽ കാട്ടുപന്നികളുടെ താവളമാണ് ഇവിടം. നാല് ഭാഗത്തും തീ പടരുന്ന സ്ഥിതിയുള്ളതിനാൽ പന്നിക്കൂട്ടങ്ങൾ പല വഴിക്ക് ഓടി പോകുന്നതും കാണാമായിരുന്നു.

2016 ലാണ് വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങിയത്. ഏറ്റെടുക്കൽ നടപടി പൂർത്തിയായിട്ടും ഫണ്ടില്ലെന്ന് പറഞ്ഞ് സ്ഥലത്ത് യാതൊരു വികസന പ്രവർത്തനവും നടത്തിയിട്ടില്ല.