കണ്ണൂർ ജില്ലയിലെ മരണങ്ങളുടെ വസ്തുത പുറത്തേക്കു കൊണ്ടുവരണം: കെ.എം. ഷാജി
Thursday, April 18, 2024 1:48 AM IST
ചാവക്കാട്‌: കുഞ്ഞനന്തൻ ഉൾപ്പെ ടെ ഒരുപാട് മരണങ്ങളുടെ വസ് തുതകൾ പുറത്തേക്കു കൊണ്ടു വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. തൃശൂർ ലോക്സഭ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഗുരുവായൂർ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞനന്തന്‍റെ മരണത്തെ ക്കുറിച്ച് പറഞ്ഞത് ഉത്തരവാദിത്വബോധത്തോടെ തന്നെയാണ്. അതിനെതിരെ കേസ് കൊടുക്കും എന്നുപറഞ്ഞ എം.വി. ഗോവിന്ദന്‍റെ നോട്ടീസ് കാത്ത് നിൽക്കുകയാണ്. കണ്ണൂരിലെ ഒരുപാട് വ്യക്തതയില്ലാത്ത മരണങ്ങൾക്കു പിന്നിൽ സിപിഎം നേതൃത്വത്തിനു പങ്കുണ്ട്. കൃത്യമായ തെളിവുകൾ കൈയി ലുണ്ട്.- ഷാജി പറഞ്ഞു.മോദി ജനിക്കുന്നതിനു മുമ്പ് ഈ രാജ്യം വലിയ നേട്ടങ്ങൾ കൈവരിച്ചതാണ്. 10 കൊല്ലം ഭരിച്ച മോദി രാജ്യത്തിനു സമ്മാനിച്ചത് പട്ടിണിയും തൊഴിലില്ലായ്മയും മാത്രമാണ്. മോദി -പിണറായിമാർക്ക് ജനകീയ വിഷയങ്ങൾ അരോചകം മാത്രമാണെന്ന് ഷാജി ആരോപിച്ചു

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖ്അലി, ഡി സി സി പ്രസിഡന്‍റ്് ജോസ് വള്ളൂർ, ഒ. അബ്ദുറഹ്മാൻകുട്ടി, സി.എ. മുഹമ്മദ്‌ റഷീദ്, എ.എം. അലാവുദ്ധീൻ, കെ.എ. ഹാറൂൺ റഷീദ്, സി.എ. ഗോപപ്രതാപൻ, പി. കെ. അബൂബക്കർ, എം.വി. ഹൈദ രാലി മന്ദലാംകുന്ന്, മുഹമ്മദുണ്ണി, ഉമ്മർ മുക്കണ്ടത്ത് കെ.വി. ഷാനവാസ്‌, പി.വി. ഉമ്മർകുഞ്ഞി എന്നിവർ പ്രസംഗിച്ചു.